ഐപിഎൽ ആരാധകർക്ക് വൻ സർപ്രൈസ്! കളി കാണാനെത്തി അജിത്തും ശാലിനിയും, ഒപ്പം ശിവകാർത്തികേയനും

അജിത്തിനൊപ്പം ഭാര്യ ശാലിനിയും കുട്ടികളുമുണ്ടായിരുന്നു.
Ajith, IPL
ഐപിഎൽ കാണാനെത്തിയ അജിത് കുമാറും കുടുംബവും ഒപ്പം ശിവകാർത്തികേയനും‌എക്സ്
Updated on

റേസിങ്ങിനോടും ക്രിക്കറ്റിനോടുമുള്ള നടൻ അജിത് കുമാറിന്റെ കമ്പം ആരാധകർക്കിടയിൽ പ്രശസ്തമാണ്. എന്നാൽ സ്റ്റേഡിയത്തിൽ അജിത്തിനെ പലപ്പോഴും കാണാറില്ല. അജിത്തിന്റെ ഭാര്യ ശാലിനിയും മക്കളും പല ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലും കളി കാണാൻ എത്താറുമുണ്ട്.

IPL
അജിത്തിനും ശാലിനിക്കുമൊപ്പം ശിവകാർത്തികേയനും ഭാര്യ ആരതിയുംഇൻസ്റ്റ​ഗ്രാം

ഇന്നലെ ഐപിഎൽ കാണാൻ ചെപ്പോക്ക് സ്റ്റേഡിയത്തിൽ തടിച്ചു കൂടിയ ആരാധകർക്ക് ഒരു വൻ സർപ്രൈസ് ആയിരുന്നു അജിത്തിന്റെ എൻട്രി. അജിത്തിനൊപ്പം ഭാര്യ ശാലിനിയും കുട്ടികളുമുണ്ടായിരുന്നു. ആരാധകർക്കിടയിലിരുന്ന കളി ആസ്വദിക്കുന്ന അജിത്തിന്റെ വിഡിയോ ഇതിനോടകം തന്നെ വൈറലാണ്.

IPL
ശിവകാർത്തികേയനും ഭാര്യ ആരതിയും ഐപിഎൽ വേദിയിൽ.ഇൻസ്റ്റ​ഗ്രാം

പൊതുവേദികളിലടക്കം അപൂർവമായി മാത്രം പ്രത്യക്ഷപ്പെടാറുള്ള അജിത്തിന്റെ ഈ വരവ് ആരാധകരെ ചെറുതായൊന്നുമല്ല സന്തോഷിപ്പിച്ചിരിക്കുന്നത്. ചെന്നൈ സൂപ്പർ കിങ്സും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള വാശിയേറ പോരാട്ടം കാണാനാണ് അജിത് എത്തിയത്. അജിത്തിനൊപ്പം മറ്റൊരു നടൻ കൂടി ഉണ്ടായിരുന്നു. നടൻ ശിവകാർത്തികേയൻ ആയിരുന്നു അത്.

IPL 2025
ഐപിഎൽ കാണുന്ന അജിത്തും ശിവകാർത്തികേയനുംഎക്സ്

കുടുംബത്തോടൊപ്പമായിരുന്നു ശിവകാർത്തികേയനും എത്തിയത്. അജിത്തിന് തൊട്ടടുത്തിരുന്നാണ് ശിവകാർത്തികേയനും മാച്ച് ആസ്വദിച്ചത്. കഴിഞ്ഞ ദിവസമാണ് അജിത്തും ശാലിനിയും തങ്ങളുടെ 25-ാം വിവാഹ വാർഷികം ആഘോഷിച്ചത്. കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെ വിഡിയോ ശാലിനി ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ​ഗുഡ് ബാഡ് അ​ഗ്ലിയാണ് അജിത്തിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

ഗുഡ് ബാഡ് അ​ഗ്ലി മികച്ച കളക്ഷനും തിയറ്ററുകളിൽ നിന്ന് നേടിയിരുന്നു. 227 കോടിയാണ് ചിത്രം ആ​ഗോളതലത്തിൽ തിയറ്ററുകളിൽ നിന്ന് നേടിയത്. ​ഗുഡ് ബാഡ് അ​ഗ്ലിയുടെ വിജയത്തിനിടയിൽ അജിത്തിനെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷവും സോഷ്യൽ മീ‍ഡിയയിലൂടെ ആരാധകർ പങ്കുവയ്ക്കുന്നുണ്ട്. 1999 ൽ പുറത്തിറങ്ങിയ അമർക്കളം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയിലാണ് അജിത്തും ശാലിനിയും തമ്മിൽ പ്രണയത്തിലായത്. 2000 ത്തിലാണ് ഇരുവരും ചെന്നൈയിൽ വച്ച് വിവാഹിതരായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com