ഭർത്താവിനേയും മക്കളേയും ഉപേക്ഷിച്ച് ഒളിച്ചോടി; മൂന്ന് മാസത്തിന് ശേഷം തിരിച്ചെത്തി; യുവതിയെ വീട്ടിൽ കയറി കുത്തിക്കൊന്ന് കാമുകൻ

ഭർത്താവിനേയും മക്കളേയും ഉപേക്ഷിച്ച് ഒളിച്ചോടി; മൂന്ന് മാസത്തിന് ശേഷം തിരിച്ചെത്തി; യുവതിയെ വീട്ടിൽ കയറി കുത്തിക്കൊന്ന് കാമുകൻ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: യുവതിയെ വീട്ടിൽ കയറി കാമുകൻ കുത്തിക്കൊന്നു. ആന്ധ്രാപ്രദേശിലാണ് ദാരുണ സംഭവം. ആന്ധ്രാപ്രദേശിലെ കടപ്പ പുലിവെണ്ടുലയിലാണ് സംഭവം. അനന്തപുര സ്വദേശി റിസ്‌വാന (26)യെയാണ് കാമുകൻ ഹർഷവർധൻ വീട്ടിൽ കയറി കുത്തിക്കൊന്നത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

കഴിഞ്ഞ ദിവസം രാവിലെയാണ് ദാരുണമായ കൊലപാതകം നടന്നത്. അനന്തപുര സ്വദേശിയായ റിസ്‌വാന അഞ്ച് വർഷം മുമ്പാണ് കടപ്പ സ്വദേശിയായ യുവാവിനെ വിവാഹം കഴിച്ചത്. ദമ്പതിമാർക്ക് രണ്ട് മക്കളുണ്ട്. ഒരുവർഷം മുമ്പ് ഇവർ പുലിവെണ്ടുലയിലേക്ക് താമസം മാറി. 

വിവാഹത്തിന് മുമ്പ് അനന്തപുര എൻകെ കൽവ സ്വദേശിയായ ഹർഷവർധനുമായി റിസ്‌വാന പ്രണയത്തിലായിരുന്നു. വിവാഹത്തോടെ ഈ ബന്ധം അവസാനിപ്പിച്ചെങ്കിലും അടുത്തിടെ ഇരുവരും വീണ്ടും പ്രണയത്തിലായി. തുടർന്ന് മൂന്ന് മാസം മുമ്പ് ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് റിസ്‌വാന കാമുകനൊപ്പം ഒളിച്ചോടി. 

ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ റിസ്‌വാനയും ഹർഷവർധനും ബംഗളൂരുവിലുണ്ടെന്ന് കണ്ടെത്തി. തുടർന്ന് ബന്ധുക്കൾ റിസ്‌വാനയെ അനുനയിപ്പിച്ച് തിരികെ പുലിവെണ്ടുലയിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഇതിനു പിന്നാലെയാണ് കാമുകൻ യുവതിയെ വീട്ടിലെത്തി കുത്തിക്കൊന്നത്. 

ബുധനാഴ്ച രാവിലെ മറ്റാരുമില്ലാത്ത സമയത്താണ് ഹർഷവർധൻ റിസ്‌വാനയുടെ വീട്ടിലെത്തിയതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ കുത്തിക്കൊല്ലുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com