കൊൽക്കത്ത; കുടുംബവഴക്കിനെ തുടർന്ന് യുവതി ഭർത്താവിന്റെ അമ്മയേയും സഹോദരനേയുമടക്കം നാലു പേരെ കൊലപ്പെടുത്തി. കൊൽക്കത്ത ഹൗറയിലെ എംസി ഘോഷ് ലെയ്നിൽ ബുധനാഴ്ചയാണ് കൂട്ടക്കൊല നടന്നത്. കുടുംബത്തിലെ ഇളയ മകന്റെ ഭാര്യ പല്ലബി ഘോഷ് ആണ് അറസ്റ്റിലായത്. ഇവരുടെ ഭർത്താവ് ദേബ് രാജ് ഒളിവിലാണ്. ഇയാൾക്കും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
ദേബ് രാജിന്റെ അമ്മ മാധവി(58), സഹോദരൻ ദേബാഷിസ് (36), ഭാര്യ രേഖ (31), ഇവരുടെ 13 വയസ്സുകാരി മകൾ എന്നിവരെയാണ് കുത്തിക്കൊലപ്പെടുത്തിയത്. ദേബ് രാജും ദേബാഷിസും തമ്മിൽ തർക്കം പതിവായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. രാഖി പൂർണിമ പൂജയെ ചൊല്ലി ബുധനാഴ്ച രാത്രി 10.30 ഓടെയും ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു.
ദേബാഷിസും ഭാര്യയും മകളും താഴത്തെ നിലയിലാണ് താമസിച്ചിരുന്നത്. താഴത്തെ നിലയിലെ കക്കൂസിൽ ടാപ്പ് തുറന്നിരിക്കുന്നതായി പല്ലബി കണ്ടതോടെ ഇതിന്റെ പേരിൽ വീണ്ടും തർക്കമായി. തർക്കം രൂക്ഷമായതോടെ പല്ലബി ദേഷ്യത്തിൽ കഠാര എടുത്ത് മാധബിയെ കുത്തുകയായിരുന്നു. ദേബാഷിസും ഭാര്യയും മകളും സംഭവസ്ഥലത്തേക്ക് ഓടിയെത്തിയപ്പോൾ അവർ അവരേയും കുത്തി. കഴുത്തിലും തോളിലും നെഞ്ചിലും കൈയിലുമാണ് കുത്തേറ്റത്. കൊല നടത്തിയ കഠാര പൊലീസ് പിടിച്ചെടുത്തു.
നാല് പേരെയും കൊലപ്പെടുത്തിയതായി പല്ലബി പൊലീസിനോട് സമ്മതിച്ചു. തന്റെ ദേഷ്യത്തെ നിയന്ത്രിക്കാനായില്ല എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. താൻ മാനസിക രോഗത്തിനുള്ള മരുന്നുകൾ കഴിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. യുവതിക്ക് മാനസിക രോഗമുണ്ടോയെന്ന് പരിശോധിക്കാൻ പൊലീസ് ഡോക്ടർമാരുമായി കൂടിയാലോചന നടത്തിവരികയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ