പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അമ്മായിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; മൃതദേഹം 10 കഷണങ്ങളാക്കി; ഹൈവേയുടെ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിച്ചു; യുവാവ് അറസ്റ്റില്‍

മൃതദേഹം കുളിമുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയ ശേഷം മാര്‍ബിള്‍ കട്ടര്‍ ഉപയോഗിച്ച് മൃതദേഹം പത്ത് കഷണങ്ങളാക്കുകയായിരുന്നു.

ജയ്പൂര്‍: അമ്മായിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി യുവാവ് ഡല്‍ഹി ഹൈവേയുടെ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിച്ചതായി പൊലീസ്. സംഭവുമായി ബന്ധപ്പെട്ട് 33കാരനായ അനൂജ് ശര്‍മയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപ്പെടുത്തിയതിന് പിന്നാലെ അമ്മായിയെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കുയും ചെയ്തു. മറ്റ് ബന്ധുക്കള്‍ക്കൊപ്പം തിരയാന്‍ സജീവമായി ഒപ്പം നില്‍ക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

സംശയം തോന്നിയ പൊലീസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഡിസംബര്‍ പതിനൊന്നാം തീയതി അമ്മായിയെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചുകൊലപ്പെടുത്തിയതായി ഇയാള്‍ പൊലിസിനോട് സമ്മതിച്ചു. 

കഴിഞ്ഞ ഏഴ്-എട്ട് വര്‍ഷമായി ശര്‍മ്മ 'ഹരേ കൃഷ്ണ' പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരുന്നതായും അമ്മയുടെ മരണശേഷം കഴിഞ്ഞ ഒരുവര്‍ഷമായി സംഘടനയില്‍ സജീവമല്ലെന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു. ക്ഷേത്രത്തില്‍ പോയ 65കാരിയായ അമ്മായിയെ കാണാനില്ലെന്ന് കാണിച്ച് ശര്‍മ ഡിസംബര്‍ 11ന് രാത്രി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ ഇയാളുടെ മൊഴികളില്‍ വൈരുദ്ധ്യം തോന്നിയ പൊലീസ് ശര്‍മയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ഇയാള്‍ സ്യൂട്ട്‌കേസുമായി വീട്ടില്‍ നിന്ന് ഇറങ്ങുന്നത് കണ്ടിരുന്നു. കൂടാതെ വീടിന്റെ അടുക്കളയ്ക്ക് സമീപം ഇയാള്‍ രക്തക്കറ വൃത്തിയാക്കുന്നത് ബന്ധുവും കണ്ടിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 13ന് അനൂജ് ശര്‍മ്മയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ അമ്മായിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന് ഇയാള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.

സംഭവദിവസം അനൂജ് ശര്‍മയും അമ്മായിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഡല്‍ഹിയിലേക്ക് പോകാന്‍ യുവാവ് ശ്രമിച്ചെങ്കിലും അമ്മായി അതിന് തടസം നിന്നു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ അടുക്കളയില്‍ വച്ച് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മൃതദേഹം കുളിമുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയ ശേഷം മാര്‍ബിള്‍ കട്ടര്‍ ഉപയോഗിച്ച് മൃതദേഹം പത്ത് കഷണങ്ങളാക്കുകയായിരുന്നു. തുടര്‍ന്ന് സ്യൂട്ട്‌കേസിലാക്കിയ ശേഷം ഡല്‍ഹി ഹൈവേയിലെ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹത്തിന്റെ ഭൂരിഭാഗവും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com