ജനങ്ങളെ വല്ലാതെ കഷ്ടപ്പെടുത്തരുത്, പ്രാദേശികമായ നിയന്ത്രണങ്ങൾ മതിയെന്ന് പ്രധാനമന്ത്രി

ഏതു നിയന്ത്രണവും സാധാരണക്കാരുടെ ജീവിതമാർഗങ്ങൾക്കു വളരെക്കുറച്ചു തടസ്സമേ വരുന്നുള്ളൂവെന്ന് ഉറപ്പാക്കമെന്നും പ്രധാനമന്ത്രി
കോവിഡ് അവലോകന യോ​ഗത്തിൽ പ്രധാനമന്ത്രി
കോവിഡ് അവലോകന യോ​ഗത്തിൽ പ്രധാനമന്ത്രി

ന്യൂഡൽഹി; രാജ്യത്ത് വീണ്ടും കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ പ്രാദേശികമായ നിയന്ത്രണങ്ങൾക്ക് ഊന്നൽ നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏതു നിയന്ത്രണവും സാധാരണക്കാരുടെ ജീവിതമാർഗങ്ങൾക്കു വളരെക്കുറച്ചു തടസ്സമേ വരുന്നുള്ളൂവെന്ന് ഉറപ്പാക്കമെന്നും മുഖ്യമന്ത്രിമാരുമായി നടത്തിയ കോവിഡ് അവലോകന യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. 

സാമ്പത്തികമേഖലയുടെ പ്രവർത്തനം തടസ്സപ്പെടരുത്

ജനങ്ങളും സർക്കാരുകളും ജാഗ്രതയിൽ കുറവു വരുത്തരുത്. എന്നാൽ, ഏതു നിയന്ത്രണവും സാധാരണക്കാരുടെ ജീവിതമാർഗങ്ങൾക്കു വളരെക്കുറച്ചു തടസ്സമേ വരുന്നുള്ളൂവെന്ന് ഉറപ്പാക്കണം. സാമ്പത്തികമേഖലയുടെ പ്രവർത്തനം തടസ്സപ്പെടരുത്. അതുകൊണ്ടുതന്നെ, തീർത്തും പ്രാദേശികമായ നിയന്ത്രണങ്ങൾക്ക് ഊന്നൽ നൽകണം. - പ്രധാനമന്ത്രി പറഞ്ഞു. 

ഒമിക്രോണിനെ നേരിടാൻ ജാഗ്രത

കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദത്തെ നേരിടുന്നതിനൊപ്പം, ഭാവിയിൽ വരാവുന്ന പുതിയ വകഭേദങ്ങൾക്കെതിരെയും തയാറെടുപ്പു വേണം. അതിവേഗം പടരുന്ന ഒമിക്രോണിനെ നേരിടാൻ ജാഗ്രതയോടെയുള്ള നടപടികളാണു വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രായപൂർത്തിയായവരിൽ 92% പേർക്കും വാക്സീൻ ആദ്യ ഡോസും 70% പേർക്കു രണ്ടാം ഡോസും നൽകിക്കഴിഞ്ഞു. ആരോഗ്യപ്രവർത്തകർക്കും മുതിർന്ന പൗരൻമാർക്കും മുൻകരുതൽ ഡോസ് നൽകുന്നതോടെ പ്രതിരോധം മെച്ചപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com