ബുള്‍ഡോസറുകള്‍ നാളെയും ഉരുളും;  കയ്യേറ്റങ്ങള്‍ പൊളിച്ചുനീക്കും; ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

ന്യൂഫ്രന്റ്‌സ് കോളനിയിലെ അനധികൃത കെട്ടിടങ്ങള്‍ നാളെ രാവിലെ 11മണി മുതല്‍ പൊളിച്ചുനീക്കുമെന്ന് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍
ഷഹീന്‍ ബാഗില്‍ ബുള്‍ഡോസറുകള്‍ നാട്ടുകാര്‍ തടഞ്ഞപ്പോള്‍/എഎന്‍ഐ
ഷഹീന്‍ ബാഗില്‍ ബുള്‍ഡോസറുകള്‍ നാട്ടുകാര്‍ തടഞ്ഞപ്പോള്‍/എഎന്‍ഐ
Updated on
1 min read

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ബുള്‍ഡോസറുകള്‍ നാളെയും ഉരുളുമെന്ന് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ രാജ്പാല്‍. ന്യൂഫ്രന്റ്‌സ് കോളനിയിലെ അനധികൃത കെട്ടിടങ്ങള്‍ നാളെ രാവിലെ 11മണി മുതല്‍ പൊളിച്ചുനീക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ബുള്‍ഡോസറുകള്‍ നാളെയും പ്രവര്‍ത്തിക്കുമെന്ന് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ രാജ്പാല്‍. ന്യൂഫ്രന്റ്‌സ് കോളനിയിലെ അനധികൃത കെട്ടിടങ്ങള്‍ നാളെ രാവിലെ 11മണി മുതല്‍ പൊളിച്ചുനീക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഷഹിന്‍ബാഗ് ഒഴിപ്പിക്കല്‍ തടഞ്ഞവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. ബിജെപി ഡല്‍ഹി അധ്യക്ഷന്‍ പൊലീസ് കമ്മീഷണര്‍ക്ക് കത്ത് നല്‍കി. 

സിപിഎം ഹര്‍ജി പിന്‍വലിച്ചു

ഷഹീന്‍ ബാഗിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല. ഇക്കാര്യത്തില്‍ സിപിഎം എന്തിനാണ് ഹര്‍ജി നല്‍കുന്നതെന്ന് ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ചോദിച്ചു. ഷഹീന്‍ ബാഗിലെ താമസക്കാര്‍ ഹര്‍ജിയുമായി സമീപിക്കട്ടെയെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.

ഹൈക്കോടതിയെ സമീപിക്കാതെ നേരിട്ടു സുപ്രീം കോടതിയില്‍ എത്തിയതിന് സിപിഎമ്മിനെ ബെഞ്ച് വിമര്‍ശിച്ചു. രാഷ്ട്രീയ പാര്‍ട്ടിക്കു വേണ്ടി ഇടപെടാനാവില്ല. ഇതല്ല ഉചിതമായ വേദി. ഹര്‍ജി പിന്‍വലിക്കാത്ത പക്ഷം തള്ളുമെന്ന് കോടതി അറിയിച്ചു. തുടര്‍ന്ന് സിപിഎം ഹര്‍ജി പിന്‍വലിച്ചു. ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com