അപരിചിതന്‍ മൊബൈല്‍ വാങ്ങി, ഇറങ്ങിയോടി; പിന്നാലെ പായുന്നതിനിടെ കാല്‍തെറ്റി പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രെയിനിന്റെ അടിയിലേക്ക്; അധ്യാപകന് ദാരുണാന്ത്യം

അതിനിടെ ട്രെയിന്‍ ഷഹദോള്‍ സ്‌റ്റേഷനില്‍ നിന്നതിന് പിന്നാലെ ഫോണും കൊണ്ടും മോഷ്ടാവ് ഓടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: മൊബൈല്‍ മോഷ്ടിച്ച ആളെ പിന്തുടര്‍ന്ന് പോകുന്നതിനിടെ സ്‌കൂള്‍ അധ്യാപകന്‍ ട്രെയിന്‍ തട്ടി മരിച്ചു. മധ്യപ്രദേശിലെ ഷഹ്‌ദോള്‍ റെയില്‍വേ സ്റ്റേഷനു സമീപമാണ് ദാരുണ സംഭവം. സ്വകാര്യ സ്‌കൂളില്‍ അധ്യാപകനായ 54കാരന്‍ മനോജ് നെമയാണ് മരിച്ചത്. ഞായറാഴ്ച രാത്രിയിലാണ് അപകടം.

ദുര്‍ഗ്- അജ്മിര്‍ ട്രെയിനില്‍ സാഗറിലേക്ക് പോകുകയായിരുന്നു മനോജ്. അതിനിടെ സഹ യാത്രികനായ ഒരാള്‍ തനിക്ക് അത്യാവശ്യമായി ഒരു കോള്‍ ചെയ്യാനുണ്ടെന്നു പറഞ്ഞ് മനോജില്‍ നിന്ന് ഫോണ്‍ വാങ്ങി. 

അതിനിടെ ട്രെയിന്‍ ഷഹദോള്‍ സ്‌റ്റേഷനില്‍ നിന്നതിന് പിന്നാലെ ഫോണും കൊണ്ടും മോഷ്ടാവ് ഓടി. ഇയാള്‍ക്ക് പിന്നാലെ മനോജും ഓടി. ഈ ഓട്ടത്തിനിടെ മനോജ് കാല്‍തെറ്റി ട്രാക്കില്‍ വീണു ട്രെയിനിന് അടിയില്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. 

ഇതുമായി ബന്ധപ്പെട്ട് ഖേരി സ്വദേശിയായ രാജേന്ദ്ര സിങ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മനോജില്‍ നിന്ന് തട്ടിയെടുത്ത മൊബൈല്‍ ഫോണും ഇയാളുടെ പക്കല്‍ നിന്ന് പൊലീസ് വീണ്ടെടുത്തു. കേസില്‍ അന്വേഷണം തുടരുകയാണ്.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com