അഹമ്മദാബാദ്: നിയമസഭ തെരഞ്ഞെടുപ്പ് അടുക്കേ, ഗുജറാത്ത് ബിജെപിയില്‍ വിഭാഗീയത രൂക്ഷം. പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ഏഴ് എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തു. സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ഇവര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
ആറു വര്‍ഷത്തേക്കാണ് എംഎല്‍എമാരെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. ഹര്‍ദ് വാസന, അരവിന്ദ് ലദാനി, ഛത്രസിങ് ഗുഞ്ചാരിയ, കേതന് ഭായ്, ഭാരത് ഭായ്, ഉദയ് ഭായ് ഷാ, കരണ്‍ ഭാഷ് ബരാരിയ എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
42 സിറ്റിങ് എംഎല്‍എമാര്‍ക്ക് ബിജെപി ഇത്തവണ ടിക്കറ്റ് നിഷേധിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി, മുന്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ അടക്കമുള്ള പ്രമുഖ നേതാക്കളും ഇത്തവണ മത്സര രംഗത്തില്ല.
ഈ വാർത്ത കൂടി വായിക്കൂ തലയ്ക്ക് വില പത്തു ലക്ഷം; ഖലിസ്ഥാന്‍ ഭീകരന് പാകിസ്ഥാനില്‍ മരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ