റാഞ്ചി: ക്ലാസ് മുറിക്കുള്ളില്‍ പെണ്‍കുട്ടികളെ അശ്ലീല വീഡിയോ കാണിക്കുകയും കുട്ടികളെ അനുചിതമായി സ്പര്‍ശിക്കുകയും ചെയ്ത അധ്യാപകന്റെ മുഖത്ത് നാട്ടുകാര്‍ കരിമഷി ഒഴിക്കുകയും ചെരുപ്പുമാല ഇടുകയും ചെയ്തു. ഝാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് സംഭവം. പൊലീസ് എത്തിയാണ് അധ്യാപകനെ നാട്ടുകാരില്‍ നിന്നും രക്ഷിച്ചത്. കുറ്റാരോപിതനായ അധ്യാപകനെ ജയിലില്‍ അടയ്ക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.
സ്‌കൂളിലെ ആറ് പെണ്‍കുട്ടികളെയാണ് ഇയാള്‍ അശ്ലീല വീഡിയോ കാണിച്ചത്. ക്ലാസ് മുറിക്കകത്ത് വച്ച് നിരവധി വിദ്യാര്‍ഥികളെ അനുചിതമായി സ്പര്‍ശിക്കുകയും ചെയ്തു. കുട്ടികള്‍ വീട്ടില്‍ ചെന്ന് ഇക്കാര്യം രക്ഷിതാക്കളോട് പറയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ യോഗം ചേര്‍ന്ന് ശിക്ഷനടപ്പാക്കാന്‍ തീരുമാനിച്ചത്. സ്ത്രീകളുടെ നേതൃത്വത്തിലായിരുന്നു അധ്യാപകനെ കയ്യേറ്റം ചെയ്തത്. ഇവര്‍ ഇയാളുടെ മുഖത്ത് കരിമഷി ഒഴിക്കുകയും ചെരുപ്പുമാലയിട്ട് ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തു. അതിനിടെ സ്ഥലത്തെത്തിയ പൊലീസാണ് അധ്യാപകനെ രക്ഷപ്പെടുത്തുകയായിരുന്നു.
പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ സ്‌റ്റേഷന്‍ ഉപരോധിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു ധര്‍ണ. കുറ്റക്കാരനായ അധ്യാപകനെതിരെ തക്കതായ നടപടി സ്വീകരിക്കുമെന്ന് എസ്‌ഐ ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates