ചണ്ഡിഗഡ്: പഞ്ചാബിലെ സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം പരിഷ്‌കരിച്ചു. രാവിലെ 7.30 മുതൽ ഉച്ചയ്‌ക്ക് രണ്ട് മണി വരെയാണ് പുതിയ സമയക്രമം. ചൂട് കാലത്ത് വൈദ്യുതി ഉപഭോഗം കുറയ്‌ക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ അറിയിച്ചു.
പുതിയ സമയക്രമം മെയ് 2 മുതൽ ജൂലൈ 15വരെ പ്രാബല്യത്തിൽ വരും. ഇതിലൂടെ 300 മുതൽ 350 മെഗാവാട്ട് കറണ്ട് ലാഭിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. വൈദ്യുതി ഉപഭോഗം ഏറ്റവും കൂടുതൽ നടക്കുന്നത് 1.30 നും 5 മണിക്കും ഇടയിലാണ്.
സർക്കാർ ഓഫീസുകളിലെ സന്ദർശകരുടെയും ജീവനക്കാരുടെയും അഭിപ്രായം കൂടി പരിഗണിച്ചാണ് പുതിയ തീരുമാനം. ഊർജ സംരക്ഷണത്തിന് പുറമെ സർക്കാർ ജീവനക്കാരുടെ ഉൽപ്പാതന ക്ഷമതയും തൊഴിൽ-ജീവിത സന്തുലനവും മെച്ചപ്പെടുത്തുക എന്ന ഉദ്ദേശം കൂടി തീരുമാനത്തിന് പിന്നിലുണ്ടെന്ന് മുഖ്യമന്ത്രി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ