കൊതുക് റിപ്പലന്റില്‍ നിന്ന് തീ പടര്‍ന്നു; മുത്തശ്ശിയും കൊച്ചുമക്കളും ശ്വാസം മുട്ടി മരിച്ചു

കൊതുകു റിപ്പലന്റില്‍ നിന്ന് തീപടര്‍ന്ന് ശ്വാസംമുട്ടി വൃദ്ധയും മൂന്നു ചെറുമക്കളും മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ചെന്നൈ: കൊതുകു റിപ്പലന്റില്‍ നിന്ന് തീപടര്‍ന്ന് ശ്വാസംമുട്ടി വൃദ്ധയും മൂന്നു ചെറുമക്കളും മരിച്ചു. ചെന്നൈയിലെ മാതൂരിലാണ് സംഭവം നടന്നത്. സന്താനലക്ഷമി (65), എട്ടും ഒമ്പതും വയസ്സു പ്രായമുള്ള സന്ധ്യ, പ്രിയ രക്ഷിത, പവിത്ര എന്നിവരാണ് മരിച്ചത്. 

രാത്രിയില്‍ ഇവര്‍ ഉറങ്ങിക്കിടക്കവെയാണ് അപകടം നടന്നത്. രാവിലെ വീടിനുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ട അയല്‍വാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് വീടുനുള്ളില്‍ നിന്ന് ഇവരെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

കൊതുകിനെ തുരത്താന്‍ വേണ്ടി വച്ചിരുന്ന മെഷീന്‍ രാത്രിയില്‍ തുണികള്‍ക്ക് മേല്‍ വീണാണ് തീ പടര്‍ന്നത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

കുട്ടികളുടെ അമ്മ ആശുപത്രിയില്‍ കഴിയുന്ന ഭര്‍ത്താവിന് കൂട്ടിരിക്കാനായി പോയതായിരുന്നു. ഈ സമയം കുട്ടികളെ സന്താനലക്ഷ്മിയുടെ വീട്ടില്‍ ആക്കുകയായിരുന്നു. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com