യുപിയിലെയും ബിഹാറിലെയും ഹിന്ദി സംസാരിക്കുന്നവര്‍ തമിഴ്നാട്ടിലെ ടോയ്ലറ്റുകള്‍ വൃത്തിയാക്കുന്നു: ദയാനിധിമാരന്റെ പ്രസ്താവന വിവാദത്തില്‍ 

ഇംഗ്ലീഷ് പഠിച്ചവരെയും ഹിന്ദി പഠിച്ചവരെയും താരതമ്യപ്പെടുത്തിയാണ് ഡിഎംകെ എംപി ദയാനിധി മാരന്റെ  പ്രസംഗം. 
ദയാനിധി മാരന്‍/ ഫോട്ടോ: ഫെയ്‌സ്ബുക്ക്
ദയാനിധി മാരന്‍/ ഫോട്ടോ: ഫെയ്‌സ്ബുക്ക്

ചെന്നൈ:  ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദി സംസാരിക്കുന്നവര്‍ തമിഴ്നാട്ടിലെത്തുന്നത് നിര്‍മ്മാണ ജോലികളിലോ റോഡുകളും ടോയ്ലറ്റുകളും വൃത്തിയാക്കുകയോ മാത്രമാണ് ചെയ്യുന്നതെന്നുള്ള ഡിഎംകെ എംപി ദയാനിധി മാരന്റെ പ്രസ്താവന വിവാദമായിരിക്കുകയാണ്. ഇംഗ്ലീഷ് പഠിച്ചവരെയും ഹിന്ദി പഠിച്ചവരെയും താരതമ്യപ്പെടുത്തിയാണ് ഡിഎംകെ എംപി ദയാനിധി മാരന്റെ  പ്രസംഗം. 

ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ ഐടി കമ്പനികളിലാണ് ജോലി ചെയ്യുന്നതെന്നും ഹിന്ദി സംസാരിക്കുന്നവര്‍ ചെയ്യുന്നത് അല്ലാത്ത ജോലികളാണെന്നും ഡിഎംകെ എംപി പറയുന്നുണ്ട്. എംപിയുടെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ബിഹാറില്‍ നിന്നുള്ളവരെക്കുറിച്ചുള്ള ഡിഎംകെ എംപിയുടെ പരാമര്‍ശങ്ങളോട് രൂക്ഷമായാണ് പട്നയില്‍ നിന്നുള്ള ബിജെപി എംപി രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചത്. ഡിഎംകെ നേതാക്കള്‍ ബിഹാറിലെ ജനങ്ങളെ അപമാനിക്കുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ ഇന്ത്യന്‍ സഖ്യത്തില്‍ അംഗമായ നിതീഷ് കുമാറിന്റെ കീഴിലുള്ള സംസ്ഥാനത്തിന്റെ അവസ്ഥ കാരണം ബിഹാറിലെ ജനങ്ങള്‍ അവിടെ പോകാന്‍ നിര്‍ബന്ധിതരാണെന്ന് ബിജെപി എംപി പറഞ്ഞു.

രാജ്യത്തെ ജനങ്ങളെ ജാതിയുടെയും ഭാഷയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ഇന്ത്യാ സംഘം ശ്രമിക്കുന്നതായി ബിജെപി ദേശീയ വതക്താവ് ഷെഹ്സാദ് പൂനവാല്ല ആരോപിച്ചു. ദയാനിധി മാരന്‍ ഉപയോഗിച്ച ഭാഷ ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ദയാനിധി മാരന്റെ പരാമര്‍ശത്തില്‍ ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും ഇന്ത്യന്‍ ബ്ലോക്കിലെ നേതാക്കള്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com