പിന്നില്‍ നിന്ന് കഴുത്തില്‍ പിടിച്ചു, 19കാരിയുടെ ചുണ്ടില്‍ ചുംബിക്കാന്‍ ശ്രമം; യുവാവിന് ഒരു വര്‍ഷം കഠിന തടവ്

മഹാരാഷ്ട്രയില്‍ പെണ്‍കുട്ടിയെ ചുംബിക്കാന്‍ ശ്രമിച്ച 35കാരന് ഒരുവര്‍ഷം കഠിന തടവ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ പെണ്‍കുട്ടിയെ ചുംബിക്കാന്‍ ശ്രമിച്ച 35കാരന് ഒരുവര്‍ഷം കഠിന തടവ്. രണ്ടര മാസം നീണ്ട വിചാരണയ്ക്ക് ഒടുവില്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. 5000 രൂപ പിഴയും ചുമത്തി.

മുംബൈയില്‍ 2022 ജൂണ്‍ ഒന്‍പതിനാണ് സംഭവം. വിലെ പാര്‍ലെയില്‍ നിന്ന് ബാന്ദ്രയിലേക്ക് ട്രെയിനില്‍ പോകുമ്പോഴാണ് 19കാരിക്ക് ദുരനുഭവം ഉണ്ടായത്. ട്രെയിനില്‍ വാതിലിന് അരികില്‍ നിന്നാണ് പെണ്‍കുട്ടി യാത്ര ചെയ്തത്. ബാന്ദ്ര എത്തിയെന്ന് കരുതി അബദ്ധത്തില്‍ ഘാര്‍ റോഡ് റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങി. അബദ്ധം മനസിലാക്കി ട്രെയിനില്‍ തിരികെ കയറാന്‍ പോകുന്നതിന് മുന്‍പ് തന്നെ ട്രെയിന്‍ വിട്ടു. തുടര്‍ന്ന് അടുത്ത ട്രെയിനിനായി കാത്തുനില്‍ക്കുന്നതിനിടെ ഫോണ്‍ ചെയ്യുമ്പോഴാണ് യുവാവിന്റെ ആക്രമണം ഉണ്ടായതെന്ന് പരാതിയില്‍ പറയുന്നു. 

പിന്നില്‍ നിന്ന് കഴുത്തില്‍ പിടുത്തമിട്ട യുവാവ്, ബലപ്രയോഗത്തിലൂടെ തന്റെ ചുണ്ടില്‍ ചുംബിക്കാന്‍ ശ്രമിച്ചു. ശക്തമായി തള്ളി യുവാവിന്റെ ആക്രമണത്തെ ചെറുത്തു. താന്‍ ഒച്ചവെച്ചതിനെ തുടര്‍ന്ന് ഒാടിക്കൂടിയ മറ്റു യാത്രക്കാരും പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. യുവതിയുടെ പരാതിയില്‍ ബാന്ദ്ര റെയില്‍വേ പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായകമായതായി പൊലീസ് പറയുന്നു.

തെളിവുകളുടെ അടിസ്ഥാനത്തില്‍ 35കാരന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതായി മുംബൈ സെന്‍ട്രല്‍ മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചത് അടക്കമുള്ള വകുപ്പുകളാണ് യുവാവിനെതിരെ ചുമത്തിയത്. ഹീനമായ കുറ്റകൃത്യമെന്നും കോടതി വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com