ബ്രിജ് ഭൂഷണ്‍ വീണ്ടും കുരുക്കില്‍; പൊതുവേദിയില്‍ വച്ച് താരത്തിന്റെ മുഖത്തടിച്ചു; വീഡീയോ വൈറല്‍

ബ്രിജ് ഭൂഷണ്‍ മാപ്പു പറയണമെന്ന് ചിലര്‍ ആവശ്യപ്പെട്ടെങ്കിലും ജാര്‍ഖണ്ഡ് ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.
മുഖത്തടിക്കുന്നതിന്റെ വീഡിയോ ദൃശ്യം
മുഖത്തടിക്കുന്നതിന്റെ വീഡിയോ ദൃശ്യം
Updated on
1 min read

ന്യൂഡല്‍ഹി: ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് ഗുസ്തി താരത്തിന്റെ മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. റാഞ്ചിയില്‍ നടന്ന പതിനഞ്ചു വയസ്സില്‍ താഴെയുള്ളവര്‍ക്കുള്ള ദേശീയ ഗുസ്തി ചാംപ്യന്‍ഷിപ്പിനിടെ നടന്ന സംഭവത്തിന്റെ വിഡിയോയാണ് പ്രചരിക്കുന്നത്.

പതിനഞ്ചു വയസ് കഴിഞ്ഞെന്നു  ചൂണ്ടിക്കാട്ടി യുവാവിനെ സംഘാടകര്‍ മത്സരിക്കുന്നതില്‍നിന്നു മാറ്റിനിര്‍ത്തിയിരുന്നു. ഇതില്‍ പരാതി പറയാനാണ് കൗമാരക്കാരന്‍ വേദിയില്‍ എത്തിയത്. മത്സരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ബ്രിജ്ഭൂഷണ്‍ തള്ളി. തുടര്‍ന്നും ഇയാള്‍ അഭ്യര്‍ഥന തുടരുന്നപ്പോള്‍ രോഷാകുലനായ എംപി നിയന്ത്രണം വിട്ടുപെരുമാറുകയായിരുന്നു. എംപി യുവാവിനെ തള്ളിമാറ്റുകയും മുഖത്ത് അടിക്കുകയുമായിരുന്നുയ ബ്രിജ് ഭൂഷണ്‍ മാപ്പു പറയണമെന്ന് ചിലര്‍ ആവശ്യപ്പെട്ടെങ്കിലും ജാര്‍ഖണ്ഡ് ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.

അതേസമയം, ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച താരങ്ങള്‍ പ്രശ്‌ന പരിഹാരത്തിനായി രാത്രി വൈകി കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂറുമായി നടത്തിയ ചര്‍ച്ചയിലും തീരുമാനമായില്ല. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ, ബബിത ഫോഗട്ട്, രവി ദഹിയ എന്നിവരാണ് മന്ത്രിയെ കണ്ടത്. കൂടിക്കാഴ്ച മണിക്കൂറുകള്‍ നീണ്ടു. സര്‍ക്കാര്‍ തലത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ താരങ്ങള്‍ ഇന്നു തന്നെ പൊലീസിനെ സമീപിച്ചേക്കുമെന്നാണ് വിവരം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com