വളർത്തു നായയെ 'പട്ടി' എന്ന് വിളിച്ചു, അയൽവാസി 62കാരനെ കുത്തി കൊന്നു

പട്ടി ആക്രമിക്കാൻ വന്നാൽ കയ്യിൽ ഒരു വടി കരുതണമെന്ന് പേരക്കുട്ടി കെൽവിനോട് പറഞ്ഞത് കേട്ട് പ്രകോപിതരായ നിർമലയുടെ മക്കൾ രായപ്പനെ ആക്രമിക്കുകയായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: വളർത്തുനായയെ പട്ടിയെന്ന് വിളിച്ചതിന് 62കാരനെ അയൽവാസി കുത്തിക്കൊന്നു. തമിഴ്നാട്ടിൽ ഡിണ്ടി​ഗലിലാണ് സംഭവം. നിർമല ഫാത്തിമയുടെ വളർത്തുനായ, കൊല്ലപ്പെട്ട രായപ്പന്റെ വീട്ടുകാരെ സ്ഥിരമായി ആക്രമിക്കുന്നതിന്റെ പേരിൽ ഇരുകൂട്ടരും വഴക്ക് പതിവായിരുന്നു. 

വെള്ളിയാഴ്ച വൈകുന്നേരം വീട്ടിലേക്ക് പോവുകയായിരുന്ന രായപ്പൻ, പട്ടി ആക്രമിക്കാൻ വന്നാൽ കയ്യിൽ ഒരു വടി കരുതണമെന്ന് പേരക്കുട്ടി കെൽവിനോട് പറഞ്ഞത് കേട്ട് പ്രകോപിതരായ നിർമലയുടെ മക്കൾ രായപ്പനെ ആക്രമിക്കുകയായിരുന്നു. കേസിൽ നിർമല ഫാത്തിമ റാണി, മക്കളായ ഡാനിയൽ, വിൻസെന്റ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com