മെൽബൺ: ഖാലിസ്ഥാൻവാദത്തെ എതിർത്തതിന് ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥിക്ക് നേരെ ആക്രമണം. 23 കാരനാണ് ക്രൂര പീഡനത്തിന് ഇരയായത്. വിദ്യാർത്ഥിയെ അഞ്ചംഗ സംഘം വഴിയിൽ തടഞ്ഞു നിർത്തുകയും ഇരുമ്പ്ദണ്ഡുകൊണ്ട് മർദിക്കുകയുമായിരുന്നു. ആക്രമണത്തിന് ഇരയായ വിദ്യാർത്ഥി ചികിത്സയിലാണ്.
സിഡ്നിയിലെ മെറിലാൻഡിലാണ് സംഭവമുണ്ടായത്. പാർട്ട്ടൈം ജോലിക്കായി പോയതായിരുന്നു 23കാരൻ. അക്രമികളെ കണ്ട് വണ്ടിയിൽ കയറിയെങ്കിലും ഇരുമ്പ് ദണ്ഡിന് മുഖത്ത് ഇടിക്കുകയായിരുന്നു. പിന്നീട് വണ്ടിയിൽ നിന്ന് വലിച്ച് പുറത്തിട്ടായിരുന്നു ആക്രമം. ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് യുവാവിനെ മർദിച്ചത്. ഖാലിസ്ഥാനെ എതിർക്കുന്നവർക്കിത് പാഠമാകണമെന്ന് പറഞ്ഞ സംഘം, ആക്രമണം ചിത്രീകരിക്കുകയും ചെയ്തു.
തലയ്‌ക്കും കാലിനും കൈകളിലും പരുക്കേറ്റ വിദ്യാർഥി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഖാലിസ്ഥാൻവാദികളുടെ ആക്രമണങ്ങൾ തടയുന്നതിനായി ആവശ്യമായ നടപടികളുണ്ടാകണമെന്ന് കേന്ദ്ര സർക്കാർ ഓസ്ട്രേലിയയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ