നിയുക്ത ഗവര്‍ണറെ സന്ദര്‍ശിച്ച് ബിഹാര്‍ മുഖ്യമന്ത്രി; ആരിഫ് മുഹമ്മദ് ഖാന്റെ സത്യപ്രതിജ്ഞ നാളെ

26 വര്‍ഷത്തിനു ശേഷം ബിഹാറില്‍ ഗവര്‍ണറാകുന്ന മുസ്ലിം സമുദായത്തില്‍പ്പെട്ടയാളാണ് ആരിഫ് മുഹമ്മദ് ഖാന്‍
 Arif Mohammed Khan
ആരിഫ് മുഹമ്മദ് ഖാനെ സ്വീകരിക്കുന്ന നിതീഷ് കുമാർ എക്സ്
Updated on

പട്‌ന: നിയുക്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. രാജ്ഭവനില്‍ നടന്ന കൂടിക്കാഴ്ചയില്‍ സ്ഥാനമൊഴിയുന്ന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറും സംബന്ധിച്ചു. ബിഹാറിന്റെ 30-ാമത് ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

കേരള ഗവര്‍ണര്‍ സ്ഥാനത്തു നിന്നാണ് ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിലേക്ക് മാറ്റിയത്. കേരളത്തോട് നന്ദി പറഞ്ഞ് മടങ്ങിയ ആരിഫ് മുഹമ്മദ് ഖാന്‍ തിങ്കളാഴ്ചയാണ് പട്‌നയിലെത്തിയത്. വിമാനത്താവളത്തിലെത്തിയ ആരിഫ് മുഹമ്മദ് ഖാനെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി, സ്പീക്കര്‍ നന്ദ കിഷോര്‍ യാദവ്, ചീഫ് സെക്രട്ടറി അമൃത് ലാല്‍ മീണ, ഡിജിപി വിനയകുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ആരിഫ് മുഹമ്മദ് ഖാൻ, രാജേന്ദ്ര ആർലേക്കർ എന്നിവർക്കൊപ്പം നിതീഷ് കുമാർ
ആരിഫ് മുഹമ്മദ് ഖാൻ, രാജേന്ദ്ര ആർലേക്കർ എന്നിവർക്കൊപ്പം നിതീഷ് കുമാർ എക്സ്

26 വര്‍ഷത്തിനു ശേഷം ബിഹാറില്‍ ഗവര്‍ണറാകുന്ന മുസ്ലിം സമുദായത്തില്‍പ്പെട്ടയാളാണ് ആരിഫ് മുഹമ്മദ് ഖാന്‍. ബിഹാറിന്റെ മഹത്തായ ചരിത്രം അറിയാം. അത് എന്നില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ പൈതൃകത്തിനും മഹത്തായ പാരമ്പര്യത്തിനും അനുസൃതമായി ചുമതലകള്‍ നിര്‍വഹിക്കാന്‍ ശ്രമിക്കുമെന്ന് നിയുക്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com