'ഒരു തെമ്മാടി രാഷ്ട്രത്തിലോ ബനാന റിപ്പബ്ലിക്കിലോ മാത്രമേ ഇങ്ങനെ സംഭവിക്കൂ..' ; പാകിസ്ഥാനെതിരെ ജോണ്‍ ബ്രിട്ടാസ് ( വിഡിയോ)

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം, നമ്മള്‍ ഒരു മതേതര രാഷ്ട്രമാണ് എന്നതാണ്
John Brittas
John Brittasfacebook
Updated on
1 min read

കൊലാലംപൂര്‍: പാകിസ്ഥാന്‍ സൈനിക നിയന്ത്രണത്തിലുള്ള ഒരു രാഷ്ട്രമായി അധഃപതിച്ചിരിക്കുന്നുവെന്ന് സിപിഎം നേതാവ് ജോണ്‍ ബ്രിട്ടാസ് എംപി ( John Brittas ). പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്ഥാനില്‍ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണം അടക്കമുള്ള നടപടികള്‍ വിശദീകരിക്കാനുള്ള സംഘത്തില്‍ ഉള്‍പ്പെട്ട ജോണ്‍ ബ്രിട്ടാസ് മലേഷ്യയില്‍ ഇന്ത്യന്‍ പ്രവാസികളുമായി സംസാരിക്കുകയായിരുന്നു.

'പാകിസ്ഥാന്റെ സൈനിക മേധാവിയായ അസിം മുനീര്‍ ഫീല്‍ഡ് മാര്‍ഷല്‍ ആണെന്ന് സ്വയം പ്രഖ്യാപിച്ചു. ഇത് ഒരു ബനാന റിപ്പബ്ലിക്കിലോ ഒരു തെമ്മാടി രാഷ്ട്രത്തിലോ മാത്രമേ ഇങ്ങനെ സംഭവിക്കൂ. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം, നമ്മള്‍ ഒരു മതേതര രാഷ്ട്രമാണ്, എന്നാല്‍ പാകിസ്ഥാന്‍ ഒരു മതാധിപത്യ രാഷ്ട്രമാണ്'. ഡോ. ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

'പാകിസ്ഥാനില്‍ ഒരു സിവില്‍ ഭരണകൂടം പോലുമില്ല. എല്ലാ ഭീകരത ഇന്ത്യയെ ആക്രമിക്കുമ്പോള്‍ നിങ്ങള്‍ നിഷ്പക്ഷത പാലിക്കുകയോ നിശബ്ദത പാലിക്കുകയോ ചെയ്യരുത്, കാരണം ഭീകരത എല്ലായ്‌പ്പോഴും തിരിഞ്ഞുവന്ന് അതിനെ സഹായിച്ചവരെ പിടികൂടും.രാഷ്ട്രങ്ങളോടും ഞങ്ങള്‍ പറയാന്‍ ആഗ്രഹിച്ച ഒരു സന്ദേശമാണിത്.' ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തിലൂടെ പ്രത്യേക ഗ്രൂപ്പുകളെ ലക്ഷ്യമിട്ട് ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ഭീകരര്‍ ശ്രമിച്ചെങ്കിലും അവരുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടുവെന്ന് സര്‍വകക്ഷി പ്രതിനിധി സംഘത്തെ നയിക്കുന്ന ജെഡി (യു) എംപി സഞ്ജയ് കുമാര്‍ ഝാ പറഞ്ഞു. പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരതയെ നേരിടുന്നതില്‍ രാജ്യത്തിന്റെ പ്രതിരോധശേഷിയും ഐക്യവുമാണ്, ഇന്ത്യന്‍ സൈനിക നടപടികളിലൂടെ വെളിവായത് എന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇന്ത്യന്‍ വാദങ്ങള്‍ വിശദീകരിച്ചതിനു പിന്നാലെ, ഓപ്പറേഷന്‍ സിന്ദൂറിലെ പാക് അനുകൂല നിലപാട് കൊളംബിയ തിരുത്തിയിരുന്നു. ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട പാകിസ്ഥാന്‍കാര്‍ക്ക് നേരത്തെ കൊളംബിയ അനുശോചനം അറിയിച്ചിരുന്നു. ഇതു തിരുത്താന്‍ കൊളംബിയ തയാറായതായി ശശി തരൂര്‍ പറഞ്ഞു. കൊളംബിയയുടെ പാക് അനുകൂല നിലപാടിലുള്ള നിരാശ ഇന്ത്യന്‍ സംഘം നേരിട്ടു വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് കൊളംബിയ തിരുത്തല്‍ വരുത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com