വീട്ടിൽ എല്ലാവർക്കും ഒരു സോപ്പ് ആണോ? പങ്കിടുന്നത് രോഗാണുക്കളെ

സോപ്പ് അണുക്കളെ നശിപ്പിക്കുമെങ്കിലും സോപ്പിലും ചിലതരം അണുക്കൾ നിലനിൽക്കാമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
Soap wash
Soap Pexels
Updated on
1 min read

ചീപ്പും തോർത്തുമൊക്കെ പങ്കുവെയ്ക്കുന്ന ശീലം ആരോഗ്യകരമല്ലെന്ന് നമുക്കെല്ലാവർക്കുമറിയാം. അതുകൊണ്ട് സ്വന്തം പേരെഴുതിയ കപ്പ് മുതൽ പല നിറങ്ങളിലുള്ള തോർത്തുകൾ വരെ എല്ലാ വീടുകളിലുമുണ്ടാകും. അബദ്ധത്തിൽ പോലും മാറിയെടുത്ത് ഉപയോഗിക്കാതിരിക്കാനാണ് ഇത്തരം അടയാളങ്ങൾ. എന്നാൽ പലരും മറന്നുപോകുന്ന മറ്റൊന്നുണ്ട്, സോപ്പ്. വീട്ടിലെ എല്ലാവരും ഓരോ സോപ്പ് ഉപയോഗിച്ചു കുളിക്കുന്നതും അത്ര ആരോഗ്യകരമല്ലെന്നാണ് പഠനങ്ങൾ പറയുന്നത്.

സോപ്പ് അണുക്കളെ നശിപ്പിക്കുമെങ്കിലും സോപ്പിലും ചിലതരം അണുക്കൾ നിലനിൽക്കാമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. സോപ്പിൽ തുടരുന്ന ബാക്ടീരിയകൾ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടരാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല. രണ്ട് മുതൽ അഞ്ച് വരെ വ്യത്യസ്ത തരം അണുക്കൾ സോപ്പിൽ നിലനിൽക്കാമെന്നാണ് 2006ൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്.

Soap wash
സോപ്പിട്ട് കഴുകിയാല്‍ മാത്രം പോരാ, ബ്ലെന്‍ഡര്‍ വൃത്തിയാക്കേണ്ടത് ഇങ്ങനെ

2015ൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തിലാകട്ടെ 62 ശതമാനം ബാർ സോപ്പുകളും അണുക്കളുടെ സാന്നിധ്യമുള്ളവയാണെന്നാണ് കണ്ടെത്തി. ഇ-കോളി, സാൽമണെല്ല, ഷിഗെല്ല ബാക്ടീരിയകളും നോറോവൈറസ്, റോട്ടാവൈറസ്, സ്റ്റാഫ് പോലുള്ള വൈറസുകളും സോപ്പിൽ തങ്ങി നിന്ന് ശരീരത്തിലെ മുറിവിലൂടെയും മറ്റും അകത്ത് കടക്കാമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

Soap wash
താരൻ കുറയാൻ കിടിലൻ മാർഗം, ചീനിക്കപ്പൊടി വെളിച്ചെണ്ണയ്ക്കൊപ്പം പുരട്ടാം

ലിക്വിഡ് സോപ്പോ, ബോഡി വാഷോ ഉപയോഗിക്കുന്നത് സോപ്പ് പങ്കുവയ്ക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാൻ നല്ലതാണ്. ഉപയോഗ ശേഷം സോപ്പ് കട്ട ഉണക്കി സൂക്ഷിക്കാനും മറക്കരുത്. കാരണം, നനഞ്ഞ പ്രതലങ്ങളിലാണ് ബാക്ടീരിയ വളരാനുള്ള സാധ്യത കൂടുതൽ. മറ്റൊരാൾ ഉപയോഗിച്ച സോപ്പ് അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കേണ്ടി വരുമ്പോൾ രണ്ട് തവണയെങ്കിലും നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക.

Summary

Health tips: Avoid using same Soap by everyone in the house

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com