പ്രോട്ടീനൊക്കെ തന്നെ, അമിതമായാല്‍ ചിക്കന്‍ പണി തരും, പ്രമേഹത്തിനും ഹൃദ്രോഗത്തിനും സാധ്യത

അധികമായാല്‍ കോഴിയിറച്ചി ശരീരത്തില്‍ കൊഴുപ്പും കലോറിയും കൂട്ടാന്‍ കാരണമാകുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്
Chicken
അമിതമായാല്‍ ചിക്കന്‍ പണി തരും (Chicken)പ്രതീകാത്മത ചിത്രം
Updated on
1 min read

തിവായി ചിക്കൻ വിഭവങ്ങൾ കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കണം. ചിക്കൻ (Chicken) ദിവസവും കഴിക്കുന്നത് ശരീരത്തില്‍ കൊഴുപ്പും പഞ്ചസാരയും കൂടാന്‍ കാരണമാകാം. പ്രോട്ടീന്‍റെ മികച്ച ഉറവിടമായ കോഴിയിറച്ചി ഫിറ്റ്നസ് ഫ്രീക്കുകളുടെയും ആരോ​ഗ്യസംരക്ഷകരുടെയും ഡയറ്റിന്റെ പ്രധാനഭാ​ഗമാണ്. എന്നാല്‍ അധികമായാല്‍ ഇത് ശരീരത്തില്‍ കൊഴുപ്പും കലോറിയും കൂട്ടാന്‍ കാരണമാകുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

ഒഹായോ സ്റ്റേറ്റ് സർവകലാശാല നടത്തിയ ഒരു പഠനത്തിൽ കോഴിയിറച്ചി ദിവസവും കഴിക്കുന്നത് ഹൃദ്രോഗം, കാന്‍സര്‍, പ്രമേഹ സാധ്യത വര്‍ധിപ്പിക്കുമെന്ന് വ്യക്തമാക്കുന്നു. പൂരിത കൊഴുപ്പ് കുറഞ്ഞ ഭക്ഷണമായാണ് ചിക്കനെ കരുതുന്നത്. എന്നാല്‍ അതില്‍ ചെറിയ തോതില്‍ പൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് ദോഷമാണെന്നും ന്യൂട്രിയൻ്റ്സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

നാഷണൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ എക്സാമിനേഷൻ സർവേയിൽ 19 വയസ്സിന് മുകളിലുള്ള 36,378 ആളുകളുടെ ഡാറ്റ വിശകലനം ചെയ്താണ് പഠനം നടത്തിയത്. പൂരിത കൊഴുപ്പ് ഒരു ദിവസത്തെ കലോറിയുടെ കുറഞ്ഞത് 12 ശതമാനം ആണെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. കൂടാതെ പഞ്ചസാരയുടെ ഉപഭോഗം 14 ശതമാനം മുതൽ 16 ശതമാനം വരെ കലോറിയാണ്.

മാത്രമല്ല, ചീസ്, പിസ്സ, ഐസ്ക്രീം, മുട്ട എന്നിവയാണ് ശരീരത്തില്‍ പൂരിത കൊഴുപ്പ് പ്രധാനമായും സംഭാവന ചെയ്യുന്ന ഭക്ഷണങ്ങളെന്ന് പഠനം പറയുന്നു. ക്രീമിന് പകരമായി ഉപയോഗിക്കുന്ന കോള്‍ഡ് കട്ട്, ഉരുളക്കിഴങ്ങ് ചിപ്സ്, പാല്‍ തുടങ്ങിയവയിലും പുരിത കൊഴുപ്പിന്‍റെ അളവു കൂടുതലാണ്. കൂടാതെ ശീതളപാനീയങ്ങൾ, ചായ, ഫ്രൂട്ട് ഡ്രിങ്കുകൾ, കേക്കുകൾ തുടങ്ങിയവ ശരീരത്തിലെ കലോറിയും രക്തത്തിലെ പഞ്ചസാരയുടെ അളവും കൂട്ടുന്നു.തക്കാളി ചേര്‍ക്കുന്ന മസാലകൾ, എനർജി ഡ്രിങ്കുകൾ, യീസ്റ്റ് ബ്രെഡുകൾ എന്നിവയും ശരീരത്തിൽ കലോറി വര്‍ധിപ്പിക്കുമെന്ന് പഠനം പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com