

ദിവസം 10,700 സ്റ്റെപ്പുകൾ നടക്കുന്ന സ്ത്രീകൾക്ക് മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറവെന്ന് പഠനം. ശരീരം കൂടുതൽ അനങ്ങുന്നത് പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നാണ് ടെന്നെസിയിലെ വാൻഡർബിറ്റ് സർവകലാശാല നടത്തിയ ഗവേഷണത്തിൽ പറയുന്നത്. 5677 പേരിൽ ശരീരത്തിൽ ഘടിപ്പിക്കുന്ന ഫിറ്റ്ബിറ്റ് ഉപകരണം ഉപയോഗിച്ച് നാലു വർഷമെടുത്താണ് പഠനം നടത്തിയത്.
ദിവസം 10,700 സ്റ്റെപ്പുകൾ താണ്ടുന്നവർക്ക് ദിവസം 6000 സ്റ്റെപ്പുകൾ നടന്നവരുമായി താരതമ്യം ചെയ്യുമ്പോൾ പ്രമേഹ സാധ്യത 44 ശതമാനം കുറവുള്ളതായാണ് കണ്ടെത്തിയത്. സൈക്ലിങ്, നീന്തൽ തുടങ്ങിയവ ആഴ്ചയിൽ 3-4 തവണ അരമണിക്കൂർ വീതം ചെയ്യുന്നത് പ്രമേഹ സാധ്യത ഗണ്യമായി കുറയ്ക്കുമെന്നും ഗവേഷകർ പറയുന്നു. വെയിറ്റ് ട്രെയിനിങ്ങും സ്ട്രെംഗ്ത്ത് ട്രെയിനിങ്ങും പുഷ് അപ്പ്, പ്ലാങ്ക്, പുൾ അപ്പ്, സ്ക്വാട്ടിങ് തുടങ്ങിയ വ്യായാമങ്ങളും പ്രമേഹത്തെ അകറ്റി നിർത്താൻ സഹായിക്കും.
ശരീരത്തിൽ ഘടിപ്പിക്കുന്ന സ്മാർട്ട് വാച്ച് അടക്കമുള്ള സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ച് ദിനംപ്രതി എത്ര നടക്കുന്നുണ്ടെന്ന് നിരീക്ഷിക്കാനാകും. ഇത് കൂടുതൽ നടക്കാൻ പ്രചോദനമാകുകയും ചെയ്യും. സ്റ്റെപ്പുകളുടെ എണ്ണത്തിന് പുറമേ ഹൃദയമിടിപ്പ്, വ്യായാമം ചെയ്തതിൻറെ ദൈർഘ്യം, കത്തിച്ചു കളഞ്ഞ കാലറി തുടങ്ങിയ വിവരങ്ങളെല്ലാം നൽകുന്ന ഇത്തരം ഉപകരണങ്ങൾ ആരോഗ്യത്തെ കുറിച്ച് കൂടുതൽ ബോധവാന്മാരാകാൻ സഹായിക്കുമെന്ന് ഡോക്ടർമാർ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates