ബെയ്ജിങ്: കോവിഡ് 19 പ്രതിരോധിക്കാൻ എച്ച്‌ഐവിക്ക് എതിരെയുള്ള മരുന്ന് ഫലപ്രദമല്ലെന്ന് പഠനം. കൊറോണ വൈറസ് വ്യാപനത്തിന്റെ ആദ്യ ഘട്ടം മുതല്‍ ലോകത്ത് പലയിടങ്ങളിലും എച്ച്ഐവിക്ക് എതിരായ മരുന്നുകൾ ഉപയോഗിച്ചിരുന്നു. എന്നാല്‍ ഈ മരുന്നുകള്‍ കോവിഡിനെതിരെ ഫലപ്രദമല്ലെന്നാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന പഠന ഫലം വ്യക്തമാക്കുന്നത്.
ലോപിനാവിര്‍- റിട്ടോനാവിര്‍ എന്നീ മരുന്നുകളുടെ സംയുക്തവും ആര്‍ബിഡോള്‍ എന്ന മരുന്നുമാണ് ഇത്തരത്തില്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇവ കോവിഡിനെതിരെ ഫലപ്രദമല്ലെന്നാണ് ചൈനീസ് ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്.
ഗാങ്ഷു മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ലിങ്ഗ്വാ ലീ, ഷിയോങ് ഡെങ്, ഫുഷുന്‍ ഴാങ് എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. മെഡിക്കല്‍ ജേണല്‍ ആയ 'മെഡ്'ല്‍ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കോവിഡ് 19 ബാധിച്ച 86 രോഗികളിലാണ് മരുന്നിന്റെ പരീക്ഷണം നടന്നത്. 34 പേര്‍ക്ക് ലോപിനാവിര്‍- റിട്ടോനാവിര്‍ മരുന്നുകളുടെ സംയുക്തവും 35 പേര്‍ക്ക് ആര്‍ബിഡോളും നല്‍കി. 17 പേര്‍ക്ക് മരുന്നുകളൊന്നും നല്‍കിയില്ല. മൂന്ന് വിഭാഗത്തില്‍പ്പെട്ട രോഗികളിലും ഏഴാം ദിവസവും 14ാം ദിവസവും ഒരേ ആരോഗ്യ സ്ഥിതിയാണ് കാണാനായത്.
മരുന്ന് ഉപയോഗിച്ച രോഗികളില്‍ കോവിഡ് ലക്ഷണങ്ങളായ പനി, ചുമ എന്നിവയില്‍ കുറവുകളൊന്നും ഉണ്ടായില്ല. മാത്രമല്ല, ഉപയോഗിച്ച മരുന്നുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉള്ളതായി പഠനത്തില്‍ വ്യക്തമാകുകയും ചെയ്തു. മരുന്ന് ഉപയോഗിച്ച രോഗികളില്‍ വയറിളക്കം, ഛര്‍ദ്ദി, വിശപ്പില്ലായ്മ എന്നിവ ഉണ്ടായി. മരുന്ന് ഉപയോഗിക്കാത്തവരില്‍ ഇവയൊന്നും ഉണ്ടായില്ലെന്നും പഠനം പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates