ബോട്ടിന് സമീപത്ത് ചുറ്റിപ്പറ്റി കൂറ്റൻ തിമിം​ഗലങ്ങൾ; കൈ നീട്ടി തൊടാൻ ശ്രമിച്ച് സഞ്ചാരികൾ; അമ്പരപ്പിക്കുന്ന കാഴ്ച (വീഡിയോ)

ഗ്രേ വിഭാ​ഗത്തിൽപ്പെട്ട തിമിം​ഗലക്കൂട്ടമാണ് ബോട്ടിനരികിലെത്തിയത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on
1 min read

ത്ഭുതപ്പെടുത്തുന്ന നിരവധി വീഡിയോകളുടെ കലവറയാണ് സാമൂഹിക മാധ്യമങ്ങൾ. സമുദ്രത്തിലെ അത്തരമൊരു അമ്പരപ്പിക്കുന്ന കാഴ്ചയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മെക്സിക്കോയിലെ ബാജാ കലിഫോർണിയയിൽ ബോട്ട് യാത്രയ്ക്കിറങ്ങിയ ഒരു കൂട്ടം സഞ്ചാരികൾക്ക് സമുദ്രം കാത്തു വച്ചത് അവരുടെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങളായിരുന്നു. ഈ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. 

കൂറ്റൻ തിമിം​ഗലങ്ങൾ ഇവരുടെ ബോട്ടിന് അരികിലേക്ക് എത്തിയതാണ് ശ്രദ്ധേയമായത്. ​ഗ്രേ വിഭാ​ഗത്തിൽപ്പെട്ട തിമിം​ഗലക്കൂട്ടമാണ് ബോട്ടിനരികിലെത്തിയത്. അത്യപൂർവ കാഴ്ച നേരിൽ കണ്ടപ്പോൾ ബോട്ടിലിരുന്ന പലരും അതിനെ കൈനീട്ടി തൊടാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. 

ബ്യൂട്ടിഫുൾ എർത്തിന്റെ ഇൻസ്റ്റ​ഗ്രാം പേജിലാണ് ഈ ദൃശ്യങ്ങൾ പങ്കുവച്ചത്. ഭീമാകാരന്മാരായ തിമിംഗലങ്ങൾ ബോട്ടിനടിയിൽ കൂടി നീന്തി നീങ്ങുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. തുറന്ന ബോട്ടിൽ നിന്നു ഈ കാഴ്ചകൾ കണ്ട് ആസ്വദിക്കുകയാണ് യാത്രക്കാർ. 

ഡിസംബർ മാസം മുതൽ ഏപ്രിൽ വരെ ആർട്ടിക്കിൽ നിന്നും ബാജാ കലിഫോർണിയയിലേക്ക് തിമിംഗലങ്ങൾ പ്രജനനത്തിനായി എത്താറുണ്ട്. ഇവിടെയെത്തുമ്പോൾ മാത്രമാണ് ഇവ മനുഷ്യനുമായി അടുത്തിടപഴകുന്നത്. ഈ സമയത്ത് അവ ബോട്ടുകൾക്ക് തൊട്ടരികിലേക്ക് മടികൂടാതെ എത്തുകയും ബോട്ടിൽ ശരീരം ഉരസുകയും ജലോപരിതലത്തിലേക്ക് ഉയർന്നു വരികയുമെല്ലാം  ചെയ്യും. ഇതേ രീതിയിൽ ബോട്ടിനരികിലേക്കെത്തിയതാണ് ഈ തിമിംഗലങ്ങളും.

ദൃശ്യം സമൂഹമാധ്യമങ്ങളിലെത്തിയതോടെ വ്യത്യസ്ത രീതിയിലാണ് ആളുകൾ പ്രതികരണങ്ങൾ അറിയിക്കുന്നത്. അതിമനോഹരമായ കാഴ്ചയാണെന്നും ബോട്ട് യാത്രക്കാർക്ക് ഏറെ ഭാഗ്യമുണ്ടെന്നും ഒരു കൂട്ടർ പ്രതികരിക്കുന്നു. ചിലർ ഭയത്തോടെയാണ് ഇത് കാണുന്നത്. മനുഷ്യരുടെ സാമീപ്യം മനസിലാക്കിയിട്ടും അവ ആക്രമിക്കാൻ മുതിരാതെ ശാന്തരായി നീങ്ങിയതിൽ അദ്ഭുതപ്പെടുന്നവരുമുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com