"ഏത് നേരവും മൊബൈലും ടിവിയും!"; കുട്ടികളെ ശ്രദ്ധിക്കാം , ക്ലാസുള്ള ദിവസങ്ങളേക്കാള്‍ വെല്ലുവിളി അവധിദിനങ്ങള്‍ 

ക്ലാസുകള്‍ അടച്ച് അവധി തുടങ്ങുമ്പോഴാണ് കുട്ടികള്‍ മൊബൈലും ടിവിയുമെല്ലാം അമിതമായി ഉപയോഗിക്കുന്നത് എന്നാണ് പുതിയ പഠനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കുട്ടികളുടെ മൊബൈല്‍ ഉപയോഗം കൂടി എന്നകാര്യത്തില്‍ സംശയമൊന്നുമില്ല, കോവിഡ് കാലത്തെ ഓണ്‍ലൈന്‍ ക്ലാസുകളെയാണ് ഈ അമിത ഫോണ്‍ ഉപയോഗത്തിന് പലരും പഴി ചാരുന്നത്. എന്നാല്‍ ക്ലാസുകള്‍ അടച്ച് അവധി തുടങ്ങുമ്പോഴാണ് കുട്ടികള്‍ മൊബൈലും ടിവിയുമെല്ലാം അമിതമായി ഉപയോഗിക്കുന്നത് എന്നാണ് പുതിയ പഠനം. അവധിക്കാലത്ത് കുട്ടികള്‍ അനാരോഗ്യകരമായ പല ശീലങ്ങളും തുടങ്ങും. അധികം ആക്ടീവ് അല്ലാതെയും കൂടുതല്‍ സമയവും ഒരിടത്തുതന്നെയിരുന്ന് ടിവിയും മൊബൈലുമൊക്കെ കണ്ടായിരിക്കും ഇവര്‍ സമയം ചിലവഴിക്കുന്നത്. 

നാല്, അഞ്ച് ക്ലാസുകളില്‍ പഠിക്കുന്ന 358 കുട്ടികളില്‍ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്ക് എത്തിയത്. അവധി ദിവസങ്ങളില്‍ കുട്ടികള്‍ ആക്ടീവ് ആയിരിക്കുന്ന സമയത്തില്‍ 12 മിനിറ്റിന്റെ കുറവുള്ളപ്പോള്‍ മടിപിടിച്ചിരിക്കുന്ന സമയത്തില്‍ 27 മിനിറ്റിന്റെ വര്‍ദ്ധനവാണുള്ളത്. കുട്ടികള്‍ ഫോണ്‍ ഉപയോഗിക്കുന്ന സമയം ഒരു മണിക്കൂറോളം കൂടുകയും ചെയ്തു. അവധി ദിവസങ്ങളില്‍ ഒമ്പതുവയസ്സിനും പത്തുവയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ സ്‌കൂള്‍ ഉള്ള ദിവസങ്ങളെ അപേക്ഷിച്ച് 39 മിനിറ്റോളം ഫോണിലും ടിവിയിലും അധികമായി ചിലവിടാറുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. 

അവധിക്കാലത്ത് കുട്ടികള്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുന്നതും കുറവായിരിക്കുമെന്നും പഠനത്തില്‍ കണ്ടെത്തി. വ്യായാമം കുറയുകയും അനാരേഗ്യകരമായ ഭക്ഷണസാധനങ്ങള്‍ പതിവായി കഴിക്കുന്നത് കൂടുകയും ചെയ്യും. ഇത് ശരീരഭാരം വര്‍ദ്ധിക്കുന്നതടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് ഇക്കാര്യങ്ങള്‍ മനസ്സില്‍ വച്ച് മാതാപിതാക്കള്‍ കുട്ടികളുടെ അവധി ദിനങ്ങള്‍ എങ്ങനെ ചിലവിടണമെന്ന് മുന്‍കൂട്ടി പ്ലാന്‍ ചെയ്യണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com