അപ്പോ, എങ്ങനെയാ? തുടങ്ങുവല്ലേ?

അപ്പോ, എങ്ങനെയാ? തുടങ്ങുവല്ലേ?

മുംബൈ: പോരാട്ടത്തിനുള്ള പോരാളികളായി. പടയൊരുക്കം പൂര്‍ത്തിയായില്‍ ഇനി യുദ്ധം. തുകല്‍ പന്തുകൊണ്ടുള്ള യുദ്ധം. മൂന്ന് സീസണുകളില്‍ പന്തുരുണ്ടപ്പോള്‍ രണ്ടിലും കലാശപ്പോരിലെത്തി കിരീടം കൈവിട്ട കേരള ബ്ലാസ്‌റ്റേഴ്‌സ് ഇക്കുറി രണ്ടും കല്‍പ്പിച്ചാണ്. കളിക്കാരുടെ ഡ്രാഫ്റ്റ് പൂര്‍ത്തിയായപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് താരങ്ങളാണ് ഇക്കുറി ബ്ലാസ്‌റ്റേഴ്‌സിനെ ഐഎസ്എല്‍ സ്വപ്‌നങ്ങള്‍ക്കു ചിറകു വിരിക്കുക. നോര്‍ത്ത് ഈസ്റ്റില്‍ നിന്നുള്ള ഒന്‍പത് താരങ്ങളാണ് ഇക്കുറി ബ്ലാസ്റ്റേഴ്‌സിനു വേണ്ടി ബൂട്ടണിയുക. സികെ വിനീത്, റിനോ ആന്റോ എന്നീ സീനിയര്‍ താരങ്ങളും പ്രശാന്ത്, അജിത്ത് ശിവന്‍ എന്നീ യുവതാരങ്ങളുമായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി സാന്നിധ്യമാകും.

ഡ്രാഫ്റ്റില്‍ ഏറ്റവും വിലയുണ്ടായിരുന്ന മലയാളി താരം അനസ് എടത്തൊടികയെ ബ്ലാസ്റ്റേഴ്‌സ് മുന്‍ പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ പരിശീലിപ്പിക്കുന്ന ടാറ്റ ജംഷഡ്പൂര്‍ എഫ്‌സി സ്വന്തമാക്കി. അതേസമയം, മുഹമ്മദ് റാഫി ചെന്നെയിന്‍ എഫ്‌സിക്കാകും ജെഴ്‌സിയണിയുക. മറ്റൊരു മലയാളി താരമായ സക്കീര്‍ മുണ്ടുപറമ്പയെ മുംബൈ എഫ്‌സിയാണ് സ്വന്തമാക്കിയത്.

ബ്ലാസ്റ്റേഴ്‌സ് നിലനിര്‍ത്തിയ സന്ദേശ് ജിങ്കനൊപ്പം പ്രതിരോധത്തിലേക്ക് ഇന്ത്യയുടെ അണ്ടര്‍ 23 ക്യാപ്റ്റനും ഐലീഗ് ചാംപ്യന്‍മാരായ ഐസ്വാള്‍ എഫ്‌സി താരവുമായ ലാല്‍റുതാരയെയാണ് ബ്ലാസ്റ്റേഴ്‌സ് കണ്ടെത്തിയത്. മേഘാലയയുടെ ഷില്ലോങ് ലജോങ് താരം സാമുവല്‍ ഷദാബ്, ഇന്ത്യന്‍ ഫുട്‌ബോളില്‍ പുതിയ ശക്തിയായി ഉയര്‍ന്നുവരുന്ന മിസോറാമിന്റെ ലാല്‍തകിമ, മണിപ്പൂരിന്റെ പ്രീതം സിങ് എന്നിവരാണ് മറ്റു ഡിഫന്റര്‍മാരായി ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ എഫ്‌സി ഗോവയ്ക്കുവേണ്ടി ഗ്ലൗ അണിഞ്ഞ സുഭാഷിശ് റോയ് ഛൗധരിയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വല കാക്കുക.

കേരള ബ്ലാസ്റ്റേഴ്‌സിനു ഐഎസ്എല്‍ നാലാം എഡിഷനില്‍ വൈറ്ററന്‍ താരം അരാറ്റ ഇസുമി നയിക്കുന്ന മധ്യനിരയാകും. മണിപ്പൂരി താരങ്ങളാകും ബ്ലാസ്റ്റേഴ്‌സിന്റെ കളി മെനയുക. ജാക്കിചന്ദ് സിങ്, സിയാം ഹങ്കല്‍, ഒഗ്നം മിലല്‍ സിങ്, ലോകെന്‍ മെയ്‌തേയി എന്നീ മണിപ്പൂരി താരങ്ങളെയാണ് മിഡ്ഫീല്‍ഡിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സ് എത്തിച്ചിരിക്കുന്നത്. ഇവര്‍ക്കൊപ്പം, സികെ വിനീത്, അജിത്ത് ശിവന്‍ എന്നിവരും വരും.

മുംബൈ താരം കരണ്‍ സാഹ്നിയെ മാത്രമാണ് മുന്നേറ്റ നിരയിലേക്ക് ബ്ലാസ്റ്റേഴ്‌സ് എത്തിച്ചിരിക്കുന്നത്. മുന്നേറ്റ നിരയിലേക്ക് മലയാളി അണ്ടര്‍ 21 താരം പ്രശാന്തിനെ ബ്ലാസ്റ്റേഴ്‌സ് നിലനിര്‍ത്തിയിരുന്നു. വിദേശ താരങ്ങളാകും മുന്നേറ്റനിരയിലെന്നതിന്റെ സൂചനകളാണ് ബ്ലാസ്റ്റേഴ്‌സ് ഇതിലൂടെ നല്‍കുന്നത്.

പ്ലെയര്‍ ഡ്രാഫറ്റില്‍ ടീമുകള്‍ സ്വന്തമാക്കിയ താരങ്ങളും വിലയും


കേരള ബ്ലാസ്‌റ്റേഴ്‌സ്


സുഭാശിഷ് റോയ് ചൗധരി (ഗോള്‍ കീപ്പര്‍-37 ലക്ഷം), റിനോ ആന്റോ (63 ലക്ഷം), ലാല്‍റുതാര (25 ലക്ഷം), ലാല്‍തകിമ (10 ലക്ഷം), പ്രീതം കുമാര്‍ സിങ്, സാമുവല്‍ ഷദാബ് (10 ലക്ഷം). മിലന്‍ സിങ് (45 ലക്ഷം), അരാറ്റ ഇസുമി (40 ലക്ഷം), ജാക്കിചന്ദ് സിങ് (55 ലക്ഷം), സിയാം ഹങ്കല്‍ (31 ലക്ഷം), ലോകെന്‍ മെയ്‌തേയി (6 ലക്ഷം), അജിത് ശിവന്‍ (6 ലക്ഷം). കരണ്‍ സാഹ്നി (എട്ട് ലക്ഷം).

അമര്‍ തോമര്‍ കൊല്‍ക്കത്ത
യൂജെങ്‌സന്‍ ലിങ്‌ദോ (1.10 കോടി), കീഗന്‍ പെരേറിയ (28 ലക്ഷം), ഷങ്കര്‍ സാംപിംഗിരിരാജ് (25 ലക്ഷം), ജയേഷ് റാണ (49 ലക്ഷം), അന്‍വര്‍ അലി (35 ലക്ഷം), ഹിതേഷ് ശര്‍മ (10 ലക്ഷം), റോബിന്‍ സിങ് (65 ലക്ഷം), റൂപര്‍ട്ട് നോങ്ഗ്രൂം (49 ലക്ഷം), അശുതോഷ് മേഹ്ത്ത (45 ലക്ഷം), അഗസ്റ്റിന്‍ ഫെര്‍ണാണ്ടസ് (30 ലക്ഷം), റൊണാള്‍ഡ് സിങ് (10 ലക്ഷം), കുന്‍സങ് ബൂട്ടിയ (10 ലക്ഷം), ബിപിന്‍ സിങ്.

മുംബൈ സിറ്റി എഫ്‌സി


ബല്‍വന്ത് സിങ് (65 ലക്ഷം), അരിന്ദം ഭട്ടാചാര്യ (64 ലക്ഷം), രാജു ഗെയ്ക്കവാദ് (47 ലക്ഷം), സക്കീര്‍ മുണ്ടംപാറ (18 ലക്ഷം), അഭിനാഷ് റൂയിദാസ് (18 ലക്ഷം), സഹീല്‍ ടവോര (6 ലക്ഷം), ഐബോര്‍ലാങ് ഖോങ്ജീ (35 ലക്ഷം), സഞ്ജു പ്രധാന്‍ (30 ലക്ഷം), ബിശ്വജിത് സാഹ (6 ലക്ഷം), മെഹ്‌റാജുദ്ദീന്‍ വാഡു (43 ലക്ഷം), പ്രഞ്ജാല്‍ ഭൂമിജ് (6 ലക്ഷം), കുനാല്‍ സാവന്ത് (15 ലക്ഷം), കിം കിമ.

ജംഷഡ്പുര്‍ എഫ്‌സി

അനസ് എടത്തൊടിക (1.10 കോടി), സുബ്രതാ പോള്‍ (87 ലക്ഷം), മെഹ്താബ് ഹുസൈന്‍ (50 ലക്ഷം), സൗവിക് ചക്രബര്‍ത്തി (45 ലക്ഷം), റോബിന്‍ ഗുരുങ് (31 ലക്ഷം), ബികാഷ് ജയ്‌റു (55 ലക്ഷം), ജെറി (55 ലക്ഷം), സൗവിക് ഘോഷ് (18 ലക്ഷം), സൈറുവാത്ത് കിമ (10 ലക്ഷം), സഞ്ജീബന്‍ ഘോഷ് (എട്ടു ലക്ഷം), ഫാറൂഖ് ചൗധരി (ഏഴു ലക്ഷം), സുമീത് പാസി (15 ലക്ഷം), യുമ്‌നം രാജു (12 ലക്ഷം), ആഷിം ബിശ്വാസ് (10 ലക്ഷം), സിദ്ധാര്‍ഥ് സിങ് (5 ലക്ഷം).

എഫ്‌സി പുണെ സിറ്റി
ആദില്‍ ഖാന്‍ (32 ലക്ഷം), കീന്‍ ലൂയിസ് (40 ലക്ഷം), ജുവല്‍ രാജ (26 ലക്ഷം), നിം ദോര്‍ജീ (15 ലക്ഷം), ഐസക് വന്‍മല്‍സാവ്മ (15 ലക്ഷം), വെയിന്‍ വാസ് (8 ലക്ഷം), ഹര്‍പ്രീത് സിങ് (6 ലക്ഷം), കമല്‍ജിത് സിങ് (1 ലക്ഷം), ബല്‍ജിത് സാഹ്‌നി (37 ലക്ഷം), അജയ് സിങ് (8 ലക്ഷം), ഗുര്‍തേജ് സിങ് (12 ലക്ഷം), പവന്‍ കുമാര്‍ (25 ലക്ഷം), ലാല്‍ചുവാന്‍മ ഫനായ് (45), രോഹിത് കുമാര്‍.

ഡല്‍ഹി ഡൈനാമോസ്


ആല്‍ബിനോ ഗോമസ് (50 ലക്ഷം), പ്രീതം കോട്ടാല്‍ (75 ലക്ഷം), ലാലിയന്‍സ്വാല ചാങ്‌തെ (15 ലക്ഷം), സേനാ റാള്‍ട്ടെ (27 ലക്ഷം), സെയ്ത്യാസെന്‍ സിങ് (50 ലക്ഷം), പ്രതീക് ചൗധരി (30 ലക്ഷം), വിനീത് റായി (12 ലക്ഷം), റോമിയോ ഫെര്‍ണാണ്ടസ് (50 ലക്ഷം), സുഖ്‌ദേവ് പാട്ടീല്‍ (10 ലക്ഷം), ഡേവിഡ് എന്‍ഗായിട്ടെ (12 ലക്ഷം), സാജിദ് ദോട്ട് (10 ലക്ഷം) , റോവില്‍സന്‍ റോഡ്രിഗസ് (20 ലക്ഷം), മുമ്മുന്‍ ലോഗുന്‍ (10 ലക്ഷം), അര്‍ണബ് ദാസ് ശര്‍മ (12 ലക്ഷം), സിമ്രാന്‍ജീത് സിങ്.

എഫ്‌സി ഗോവ


നാരായണ്‍ ദാസ് (58 ലക്ഷം), പ്രണോയ് ഹാല്‍ദെര്‍ (58 ലക്ഷം), ചിങ്‌ഗ്ലെന്‍സാന സിങ് (19 ലക്ഷം), ബ്രണ്ടന്‍ ഫെര്‍ണാണ്ടസ് (27.5 ലക്ഷം), സെരിട്ടന്‍ ഫെര്‍ണാണ്ടസ് (15 ലക്ഷം), പ്രതേഷ് ശിരോദ്കര്‍ (24 ലക്ഷം), മുഹമ്മദ് അലി (1 ലക്ഷം), അമയ് റനവാഡെ (6 ലക്ഷം), ആന്റണി ഡിസൂസ (16 ലക്ഷം), മുഹമ്മദ് യാസിര്‍ (7 ലക്ഷം), ബ്രൂണോ കൊളോസോ (10 ലക്ഷം), നവീന്‍ കുമാര്‍ (6 ലക്ഷം), ജോവല്‍ മാര്‍ട്ടിന്‍സ്.

ചെന്നൈയിന്‍ എഫ്‌സി


തോയി സിങ് (57 ലക്ഷം), ധനചന്ദ്ര സിങ് (50 ലക്ഷം), ബിക്രംജീത് സിങ് (53 ലക്ഷം), ജെര്‍മന്‍പ്രീത് സിങ് (12 ലക്ഷം), പവന്‍ കുമാര്‍ (25 ലക്ഷം), ഫുല്‍ഗാന്‍സോ കാര്‍ഡോസോ (30 ലക്ഷം), കീനന്‍ അല്‍മെയ്ഡ (20 ലക്ഷം), മുഹമ്മദ് റാഫി (30 ലക്ഷം), ധനപാല്‍ ഗണേഷ്  (44 ലക്ഷം), സഞ്ജയ് ബല്‍മുച്ചു (8 ലക്ഷം), ഷാഹിന്‍ ലാല്‍ മെലോളി (8 ലക്ഷം), ഫ്രാന്‍സിസ്‌കോ ഫെര്‍ണാണ്ടസ് (20 ലക്ഷം).

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്


ഹാളിചരണ്‍ നര്‍സാരി (45 ലക്ഷം), നിര്‍മല്‍ ഛേത്രി (35 ലക്ഷം), ലാല്‍റിന്‍ഡിക റാള്‍ട്ടെ (50 ലക്ഷം), റോബര്‍ട്ട് എല്‍ (25 ലക്ഷം), സീമിങ്‌ലെന്‍ ദങ്കല്‍ (37.5 ലക്ഷം), റീഗന്‍ സിങ് (25 ലക്ഷം), ഗുര്‍സീംരത്ത് ഗില്‍ , എം. മീട്ടെ (16 ലക്ഷം), അബ്ദുല്‍ ഹക്ക് (12 ലക്ഷം), ലാല്‍റെംബൂയ ഫെനായ് (8 ലക്ഷം), ഗുര്‍പ്രീത് സിങ് (7 ലക്ഷം), രവി കുമാര്‍ (15 ലക്ഷം), സുശീല്‍ മീട്ടെ (6 ലക്ഷം).

ബെംഗളൂരു എഫ്‌സി

ലാല്‍ത്വാംവിയ റാള്‍ട്ടെ (37 ലക്ഷം), രാഹുല്‍ ഭേക്കെ (43 ലക്ഷം), ഹര്‍മന്‍ജ്യോത് സിങ് ഖാബ്ര (52 ലക്ഷം), സുഭാശിഷ് ബോസ് (17 ലക്ഷം), ലെന്നി റോഡ്രിഗസ് (60 ലക്ഷം), ആല്‍വിന്‍ ജോര്‍ജ് (15 ലക്ഷം), തവോകിങ് ഹവോകിപ് (30 ലക്ഷം), അഭ്‌റാ മണ്ഡല്‍ (10 ലക്ഷം), ബോയ്താങ് ഹവോകിപ്പ് (20 ലക്ഷം), കോളിന്‍ അബ്രാഞ്ചസ് (13 ലക്ഷം), ജോയ്‌നര്‍ ലോറന്‍സോ (8 ലക്ഷം), കാല്‍വിന്‍ അഭിഷേക് (4 ലക്ഷം).

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com