ഗബ്ബ ടെസ്റ്റ്; 85 പന്തില്‍ സെഞ്ചുറി നേടി ട്രാവിസ് ഹെഡ്; 200ന് അടുത്ത് ഓസ്‌ട്രേലിയയുടെ ലീഡ് 

ആഷസ് ടെസ്റ്റിന്റെ രണ്ടാം ദിനം ഏകദിന ശൈലിയില്‍ ബാറ്റ് വീശി ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഗബ്ബ: ആഷസ് പരമ്പരയിലെ ഗബ്ബ ടെസ്റ്റിന്റെ രണ്ടാം ദിനം ഏകദിന ശൈലിയില്‍ ബാറ്റ് വീശി ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ്. ആഷസിലെ ട്രാവിസിന്റെ ആദ്യ സെഞ്ചുറിയാണ് ഇത്. 

85 പന്തില്‍ നിന്നാണ് ട്രാവിസ് മൂന്നക്കം കടന്നത്. 95 പന്തില്‍ നിന്ന് 12 ഫോറും രണ്ട് സിക്‌സുമായി 112 റണ്‍സോടെ ട്രാവിസ് രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ പുറത്താവാതെ നില്‍ക്കുന്നു. മിച്ചല്‍ സ്റ്റാര്‍ക്ക് ആണ് ട്രാവിസിനൊപ്പം ക്രീസില്‍. 

രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. 196 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ഇപ്പോള്‍ ഓസ്‌ട്രേലിയക്കുണ്ട്. ട്രാവിസിന്റെ ടെസ്റ്റിലെ മൂന്നാമത്തെ സെഞ്ചുറിയാണ് ഇത്. ഗബ്ബയില്‍ പ്ലേയിങ് ഇലവനില്‍ ട്രാവിസിന് ഇടം നേടാന്‍ കഴിയുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. 

പ്ലേയിങ് ഇലവനില്‍ കിട്ടിയ അവസരം മുതലാക്കി ട്രാവിസ് ഹെഡ്‌

ഉസ്മാന്‍ ഖവാജ ട്രാവിസിന് പകരം ടീമിലേക്ക് എത്തുമെന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍ ലഭിച്ച അവസരം ട്രാവിസ് പ്രയോജനപ്പെടുത്തി. നേരത്തെ ഡേവിഡ് വാര്‍ണര്‍ സെഞ്ചുറിക്ക് അരികില്‍ വീണിരുന്നു. 176 പന്തില്‍ നിന്ന് 11 ഫോറും രണ്ട് സിക്‌സും അടിച്ച് 94 റണ്‍സ് നേടിയാണ് വാര്‍ണര്‍ മടങ്ങിയത്. 

ലാബുഷെയ്‌നിന് ഒപ്പം 152 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടും വാര്‍ണര്‍ പടുത്തുയര്‍ത്തി. 117 പന്തില്‍ നിന്ന് ആറ് ഫോറും രണ്ട് സിക്‌സും നേടി ലാബുഷെയ്ന്‍ 74 റണ്‍സ് എടുത്ത് മടങ്ങി. ഇംഗ്ലണ്ടിന് വേണ്ടി ഒലേ റോബിന്‍സണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com