തുടർച്ചയായി ബയോ-ബബിളിൽ കഴിയുന്നത് ക്ഷീണിപ്പിക്കുന്നതാണെന്ന് ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര. ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയശേഷം പ്രതികരിക്കുകയായിരുന്നു താരം. ബയോ-ബബിളിൽ കഴിയുന്നതും ദീർഘനാളായി വീട്ടുകാരിൽ നിന്ന് മാറിനിൽക്കുന്നതും മാനസികമായി തളർത്തുന്നുണ്ടെന്നും അത് താരങ്ങളുടെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടെന്നും ബുംറ പറഞ്ഞു.
"അതാണ് യാഥാർത്ഥ്യം. സാഹചര്യം വളരെ കഠിനമാണ്, മഹാമാരിയുടെ കാലമാണ്, ഞങ്ങൾ ബയോ-ബബിളിലാണ് കഴിയുത്. അതുമായി പൊരുത്തപ്പെടാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട് പക്ഷെ ചിലപ്പോഴൊക്കെ മാനസ്സിക സമ്മർദ്ദം തലപൊക്കും. അടിക്കടി ഇതേ കാര്യമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്",ബുംറ പറഞ്ഞു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ കളിക്കാൻ ഇംഗ്ലണ്ടിൽ എത്തിയതുമുതൽ ബയോ-ബബിളിലാണ് ഇന്ത്യൻ താരങ്ങൾ. "ആറ് മാസം നീണ്ട യാത്രയിൽ ചിലപ്പോൾ നിങ്ങൾക്ക് കുടുംബത്തെ മിസ് ചെയ്യും. അത് ചിലപ്പോൾ നിങ്ങളുടെ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. പക്ഷെ കളിക്കളത്തിൽ ഇക്കാര്യങ്ങളൊന്നും ചിന്തിക്കാറില്ല. തീർച്ചയായും ബയോ-ബബിളിൽ കഴിയുന്നതും കുടുംബത്തിൽ നിന്ന് നീണ്ടനാൾ മാറിനിൽക്കുന്നതും താരങ്ങളെ മാനസികമായി തളർത്തും. പക്ഷെ ഞങ്ങളെ കംഫർട്ടബിൾ ആക്കാൻ ബിസിസിഐ കഴിവതും ശ്രമിച്ചു", ബുമ്ര പറഞ്ഞു.
'ടോസ് നിർണായകമായിരുന്നു. ആദ്യം ബാറ്റ് ചെയ്യേണ്ടിവരുകയാണെങ്കിൽ വലിയ സ്കോറിലെത്തണം എന്നായിരുന്നു തീരുമാനം. ബാറ്റർമാർ അൽപം നേരത്തേ ആക്രമിച്ച് തുടങ്ങിയത് തിരിച്ചടിയായി.തോൽവിയും ജയവും ക്രിക്കറ്റിൻറെ ഭാഗമാണ്. ഈ തോൽവിയിൽ തളരില്ല' എന്നും മത്സരശേഷം ബുമ്ര പറഞ്ഞു
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ