ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

ബ്രസീലും അര്‍ജന്റീനയും നേര്‍ക്കുനേര്‍; ലോകകപ്പിന് മുന്‍പ് ഏറ്റുമുട്ടും, വേദി മെല്‍ബണ്‍ 

സെപ്തംബറില്‍ അര്‍ജന്റീനയും ബ്രസീലും ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഏറ്റുമുട്ടവെ മത്സരം തടസപ്പെട്ടിരുന്നു

മെല്‍ബണ്‍: ഖത്തര്‍ ലോകകപ്പിന് മുന്‍പ് ബ്രസീലും അര്‍ജന്റീനയും നേര്‍ക്കു നേര്‍ വരും. ജൂണ്‍ 11നാണ് മത്സരം. ഓസ്‌ട്രേലിയയില്‍ വെച്ചായിരിക്കും ഈ സൗഹൃദ മത്സരം. 

കഴിഞ്ഞ സെപ്തംബറില്‍ അര്‍ജന്റീനയും ബ്രസീലും ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഏറ്റുമുട്ടവെ മത്സരം തടസപ്പെട്ടിരുന്നു. നാല് അര്‍ജന്റൈന്‍ കളിക്കാര്‍ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ലംഘിച്ചു എന്ന് ആരോപിച്ച് ബ്രസീലിയന്‍ ആരോഗ്യ വിഭാഗം ഗ്രൗണ്ടിലെത്തിയതോടെയാണ് മത്സരം പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിച്ചത്. 

അന്ന് ഉപേക്ഷിച്ച മത്സരം പിന്നെ നടത്തിയിരുന്നില്ല. ഇരു ടീമും ലോകകപ്പിന് യോഗ്യത നേടുകയും ചെയ്തു. ഫുട്‌ബോളിലെ സൂപ്പര്‍ ക്ലാസിക്കോ പോരിന് മെല്‍ബണ്‍ വേദിയാവുമെന്ന് വിക്ടോറിയ ഗവണ്‍മെന്റാണ് ഇപ്പോള്‍ പ്രഖ്യാപിക്കുന്നത്. 

മെസിയും നെയ്മറും എത്തുമോ?

മെല്‍ബണില്‍ നടക്കുന്ന അര്‍ജന്റീന-ബ്രസീല്‍ മത്സരം ഖത്തര്‍ ലോകകപ്പിനൊരുങ്ങുന്നതിനും ടീമുകളെ തുണയ്ക്കും. എന്നാല്‍ മെസി, നെയ്മര്‍ പോലുള്ള വമ്പന്‍ താരങ്ങള്‍ ഈ സൗഹൃദ മത്സരം കളിക്കാന്‍ ഓസ്‌ട്രേലിയയിലേക്ക് എത്തുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. 

ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് സിയിലാണ് അര്‍ജന്റീന, സൗദി, മെക്‌സിക്കോ, പോളണ്ട് എന്നിവരാണ് ഗ്രൂപ്പ് സിയിലുള്ളത്. ഗ്രൂപ്പ് ജിയിലാണ് ബ്രസീല്‍. സെര്‍ബിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, കാമറൂണ്‍ എന്നീ ടീമുകളാണ് ഗ്രൂപ്പ് ജിയില്‍ ബ്രസീലിന് ഒപ്പമുള്ളത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com