നീലക്കടലായി തുളുമ്പി അര്‍ജന്റീന; കിരീടവുമായി പറന്നിറങ്ങി മെസിയും കൂട്ടരും 

കിരീടവും കയ്യില്‍ പിടിച്ച് മെസിയാണ് വിമാനത്തില്‍ നിന്ന് ആദ്യം പുറത്തിറങ്ങിയത്
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ബ്യൂണസ് ഐറിസ്: 36 വര്‍ഷങ്ങള്‍ക്ക് ശേഷം ലോക കിരീടം അര്‍ജന്റീനയുടെ മണ്ണില്‍. ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് കിരീടം ചൂടിയ മെസിയും സംഘവും അര്‍ജന്റീനയില്‍ എത്തി. പുലര്‍ച്ചെ രണ്ട് മണിക്കും പതിനായിരങ്ങളാണ് കിരീടവുമായി വരുന്ന സംഘത്തെ കാത്ത് ബ്യൂണസ് ഐറിസില്‍ കാത്ത് നിന്നത്. 

കിരീടവും കയ്യില്‍ പിടിച്ച് മെസിയാണ് വിമാനത്തില്‍ നിന്ന് ആദ്യം പുറത്തിറങ്ങിയത്. ലോക കീരീടം തന്റെ ഇടത് കൈകൊണ്ടുയര്‍ത്തി കാണിച്ച് മെസി പടികളിറങ്ങി...പിന്നിലായി സ്‌കലോനിയും. പിന്നാലെ സഹതാരങ്ങള്‍ക്കൊപ്പം ലോക ചാമ്പ്യന്മാര്‍ എന്നെഴുതിയ തുറന്ന ബസിലേക്ക്...വിമാനത്താവളത്തില്‍ നിന്ന് ഒബലെഷ്‌ക് ലക്ഷ്യമാക്കി ഇരുവശത്തും തിങ്ങി നിറഞ്ഞ ജനത്തിന് നടുവിലൂടെ കിരീടവുമായി മെസിയേയും സംഘത്തേയും വഹിച്ച് ബസ് നീങ്ങി. 

ഒരു ടീം ഒരു രാജ്യം ഒരു സ്വപ്‌നം എന്നാണ് മെസിയും സംഘവും എത്തിയ വിമാനത്തില്‍ എഴുതിയിരുന്നത്. വിജയം ആഘോഷിക്കാന്‍ അര്‍ജന്റീനയില്‍ ഇന്ന്് പൊതു അവധി പ്രഖ്യാപിച്ചിരുന്നു. വിമാനത്താവളത്തില്‍ നിന്ന് അര്‍ജന്റൈന്‍ പ്രസിഡന്റിന്റെ വസതിയിലേക്ക് മെസിയും കൂട്ടരും പോകും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ലോകകപ്പ് ജയം ആഘോഷിച്ച് ജനം നിറഞ്ഞെത്തിയ ഒബലഷ്‌ക്കിലേക്കാണ് കിരീടവുമായി ടീം പോവുക...

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com