'പരിധിവിട്ട് ഓസീസ്, ഇംഗ്ലണ്ട് കളിക്കാരുടെ ആഘോഷം'; പൊലീസിനെ വിളിച്ച് ഹോട്ടല്‍ അധികൃതര്‍ 

ആഷസ് പരമ്പരക്ക് പിന്നാലെ ഇംഗ്ലണ്ട്, ഓസീസ് കളിക്കാരുടെ ആഘോഷം പരിധി വിട്ടു
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on
1 min read

ഹോബാര്‍ട്ട്: ആഷസ് പരമ്പരക്ക് പിന്നാലെ ഇംഗ്ലണ്ട്, ഓസീസ് കളിക്കാരുടെ ആഘോഷം പരിധി വിട്ടു. ഇതോടെ ഹോട്ടല്‍ അധികൃതര്‍ കളിക്കാരെ മുറികളിലേക്ക് തിരിച്ചയയ്ക്കാന്‍ പൊലീസിനെ വിളിക്കേണ്ടി വന്നു. 

ഹൊബാര്‍ട്ട് ടെസ്റ്റിലും ജയം പിടിച്ച് ആഷസ് പരമ്പര 4-0ന് ഓസ്‌ട്രേലിയ നിലനിര്‍ത്തിയിരുന്നു. പരമ്പര അവസാനിച്ചതിന് പിന്നാലെയാണ് ഹോട്ടലില്‍ ഓസ്‌ട്രേലിയയുടെ മൂന്ന് കളിക്കാരും ഇംഗ്ലണ്ടിന്റെ രണ്ട് താരങ്ങളും ഒരുമിച്ച് ആഘോഷം തുടങ്ങിയത്. 

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് ജെയിംസ് ആന്‍ഡേഴ്‌സന്‍, ഓസീസ് കളിക്കാരായ ട്രാവിസ് ഹെഡ്, അലക്‌സ് കാരി, നഥാന്‍ ലിയോണ്‍ എന്നിവരുടേയും ആഘോഷമാണ് പരിധി വിട്ടത്. രാത്രി തുടങ്ങിയ ഇവരുടെ ആഘോഷം നേരം പുലര്‍ന്നിട്ടും അവസാനിച്ചില്ല. ത് ശല്യമായതോടെ ഹോട്ടല്‍ അധികൃതര്‍ പൊലീസിന്റെ സഹായം തേടി. ഉച്ചത്തില്‍ പാട്ട് വെച്ചതാണ് പരാതിക്ക് കാരണമായത്. 

ഹോട്ടലിന്റെ റൂഫ്‌ടോപ്പിലായിരുന്നു ആഘോഷം.പൊലീസ് എത്തി ആഘോഷം നിര്‍ത്തി വെപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും പടര്‍ന്നു. ഇംഗ്ലണ്ടിന്റെ സഹപരിശീലകന്‍ ഗ്രഹാം തോര്‍പ്പാണ് പൊലീസ് എത്തി ആഘോഷം നിര്‍ത്തിപ്പിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചത്. 

നിങ്ങളോട് നിര്‍ത്താന്‍ പറഞ്ഞതല്ലേ, എന്തൊരു ശബ്ദമാണ്. അവര് പറഞ്ഞത് കേള്‍ക്കാത്തത് കൊണ്ടാണ് ഞങ്ങള്‍ക്ക് ഇടപെടേണ്ടി വന്നത് എന്നും പൊലീസ് കളിക്കാരോട് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. മുറിയിലേക്ക് മടങ്ങാനാണ് പൊലീസ് ഇവരോട് ആവശ്യപ്പെടുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com