എതിരില്ലാത്ത അഞ്ചു ഗോളുകള്‍; യുഎഇക്കെതിരെ തകര്‍പ്പന്‍ വിജയം; സന്നാഹം ഗംഭീരമാക്കി മെസ്സിയും സംഘവും

ഖത്തര്‍ ലോകകപ്പില്‍ നവംബര്‍ 22 ന് സൗദി അറേബ്യക്കെതിരെയാണ് അര്‍ജന്റീനയുടെ ആദ്യമത്സരം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

അബുദാബി: ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, വന്‍ ജയത്തോടെ സന്നാഹം ഗംഭീരമാക്കി ലയണല്‍ മെസ്സിയും സംഘവും. സന്നാഹമത്സരത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് അര്‍ജന്റീന യുഎഇയെ തകര്‍ത്തത്. 

ഏഞ്ചല്‍ ഡി മരിയ ഇരട്ടഗോളുകള്‍ നേടി. ജൂലിയന്‍ അല്‍വാരസ്, ലയണല്‍ മെസ്സി, ജാക്വിന്‍ കോറിയ എന്നിവരും ഗോള്‍ നേടി. മത്സരത്തിന്റെ 17-ാം മിനുട്ടില്‍ ജൂലിയനിലൂടെയാണ് അര്‍ജന്റീന ഗോള്‍വേട്ട തുടങ്ങിയത്. 

25,36 മിനുട്ടുകളിലായിരുന്നു ഏഞ്ചല്‍ ഡി മരിയയുടെ ഗോളുകള്‍. 44-ാം മിനുട്ടില്‍ മെസ്സിയും ലക്ഷ്യം കണ്ടു. 60-ാം മിനുട്ടില്‍ ജാക്വിന്‍ കോറിയയിലൂടെ അര്‍ജന്റീന പട്ടിക പൂര്‍ത്തിയാക്കി. മെസ്സി-അല്‍വാരസ് സഖ്യത്തെ മുന്നില്‍ നിര്‍ത്തി 4-4-2 ഫോര്‍മേഷനിലാണ് അര്‍ജന്റീന ഇറങ്ങിയത്. 

നാലോളം മുന്നേറ്റങ്ങള്‍ നടത്താനായ യുഎഇയ്ക്ക് നിര്‍ഭാഗ്യവും, കോപ്പ അമേരിക്ക ഹീറോയായ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ മികവുമാണ് തിരിച്ചടിയായത്. ഖത്തര്‍ ലോകകപ്പില്‍ നവംബര്‍ 22 ന് സൗദി അറേബ്യക്കെതിരെയാണ് അര്‍ജന്റീനയുടെ ആദ്യമത്സരം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com