
ബംഗളൂരു: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മോശം പ്രകടനത്തില്‍ കാരണം ക്യാപ്റ്റന്‍ സഞ്ജുവിന്റെ അഭാവമെന്ന് പേസ് ബൗളര്‍ സന്ദീപ് ശര്‍മ. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു മത്സരങ്ങളിലും സഞ്ജുവിന് കളിക്കാനായിരുന്നില്ല. സഞ്ജുവിന്റെ അഭാവമാണ് ടീമിന്റെ മോശം പ്രകടനത്തിന് കാരണമെന്നും താരം തുറന്നു പറഞ്ഞു.
സീസണില്‍ രാജസ്ഥാന്റെ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണിത്. ഐപിഎല്‍ ചരിത്രത്തില്‍ ഇത്രയും മത്സരങ്ങള്‍ രാജസ്ഥാന്‍ തുടര്‍ച്ചയായി തോല്‍ക്കുന്നത് ഇത് രണ്ടാം തവണ മാത്രം. 'സഞ്ജുവിന്റെ അഭാവം ടീമിന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ട് എന്നത് തീര്‍ച്ചയാണ്. വളരെ പരിചയസമ്പത്തുള്ള ക്യാപ്റ്റനും ബാറ്ററും കളിക്കാരനുമാണ് സഞ്ജു. കളത്തില്‍ എപ്പോഴും വളരെ സ്മാര്‍ട്ടായി നില്‍ക്കുന്ന താരം. അതുകൊണ്ടുതന്നെ ഇത്തരമൊരു ഘട്ടത്തില്‍ സഞ്ജുവിന്റെ അഭാവം ടീമിന്റെ പ്രകടനത്തില്‍ നിഴലിക്കുന്നുണ്ട് എന്നത് തീര്‍ച്ചയാണ്' സന്ദീപ് ശര്‍മ പറഞ്ഞു.
ഈ സീസണില്‍ ആദ്യത്തെ മൂന്നു മത്സരങ്ങളില്‍ നായകനായി സഞ്ജു ഉണ്ടായിരുന്നില്ല. പിന്നീട് തിരിച്ചെത്തിയെങ്കിലും വീണ്ടും പരിക്കേറ്റ് പുറത്തായി. ഈ മത്സരങ്ങളിലെല്ലാം സഞ്ജു പുറത്തിരുന്നത് തീര്‍ച്ചയായും ടീമിന്റെ പ്രകടനം മോശമാകാന്‍ കാരണമായിട്ടുണ്ട്. ഇത്തരം പ്രതിസന്ധികളെല്ലാം ഒരുമിച്ചു വന്നതോടെയാണ് ടീം ഈ സീസണില്‍ തീരെ മോശമായിപ്പോയത്' സന്ദീപ് ശര്‍മ പറഞ്ഞു.
ഇന്നലെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് എതിരായ മത്സരത്തില്‍ തോല്‍വി വഴങ്ങിയതിനു പിന്നാലെയാണ് സന്ദീപ് ശര്‍മയുടെ പ്രതികരണം. മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ബംഗളൂരു വിരാട് കോഹ് ലിയുടെയും ദേവ്ദത്ത് പടിക്കലിന്റെയും (27 പന്തില്‍ 50) അര്‍ധ സെഞ്ചറികളുടെ മികവില്‍ 205 റണ്‍സെടുത്തപ്പോള്‍ യശസ്വി ജയ്‌സ്വാളിന്റെയും (49) ധ്രുവ് ജുറേലിന്റയും (47) ബാറ്റിങ് കരുത്തില്‍ രാജസ്ഥാനും തിരിച്ചടിച്ചു. 12 പന്തില്‍ 18 റണ്‍സ് എന്ന നിലയില്‍ ലക്ഷ്യം ചുരുക്കിയെങ്കിലും അവസാന നിമിഷം ബെംഗളൂരു പേസര്‍മാര്‍ക്ക് മുന്‍പില്‍ രാജസ്ഥാന്‍ തകര്‍ന്നുവീണു. അവസാന 2 ഓവറുകള്‍ക്കിടെ 4 വിക്കറ്റ് നഷ്ടമാക്കിയ അവര്‍ക്കു നേടാനായത് വെറും 6 റണ്‍സ് മാത്രം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ സമകാലിക മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.