ദക്ഷിണാഫ്രിക്കയ്ക്ക് വിജയലക്ഷ്യം 282 റണ്‍സ്; ലോകകിരീടം ഓസിസ് എറിഞ്ഞുവീഴ്ത്തുമോ?

136 പന്തുകള്‍ നേരിട്ട് 58 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പ്രതിരോധമാണ് ഓസീസിനെ ലോര്‍ഡ്‌സ് പിച്ചില്‍ മികച്ച ലീഡിലേക്ക് നയിച്ചത്.
Starc strike early in the fourth innings
WTC Final 2025; ദക്ഷിണാഫ്രിക്കയ്ക്ക് വിജയലക്ഷ്യം 282 റണ്‍സ്
Updated on
1 min read

ലോര്‍ഡ്‌സ്:  ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ (WTC Final 2025) ഓസ്‌ട്രേലിയക്കെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് 282 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്‌സില്‍ ഓസീസ് 207 റണ്‍സിന് ഓള്‍ഔട്ടായി. 136 പന്തുകള്‍ നേരിട്ട് 58 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പ്രതിരോധമാണ് ഓസീസിനെ ലോര്‍ഡ്‌സ് പിച്ചില്‍ മികച്ച ലീഡിലേക്ക് നയിച്ചത്. അവസാന വിക്കറ്റില്‍ ജോഷ് ഹേസല്‍വുഡിനെ കൂട്ടുപിടിച്ച് സ്റ്റാര്‍ക്ക് 59 റണ്‍സ് ചേര്‍ത്തത് നിര്‍ണായകമായി.

ഇതോടെ രണ്ട് ദിവസവും രണ്ട് സെഷനും ബാക്കിനില്‍ക്കേ ഫൈനല്‍ പോരാട്ടത്തിന് ഫലമുണ്ടാകുമെന്നുറപ്പായി. ദക്ഷിണാഫ്രിക്കയ്ക്കായി കഗിസോ റബാഡ നാലും ലുന്‍ഗി എന്‍ഗിഡി മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. എട്ട് വിക്കറ്റിന് 144 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന് അധികം വൈകാതെ രണ്ടു റണ്‍സെടുത്ത നാതന്‍ ലീയോണിനെ നഷ്ടമായി. തുടര്‍ന്നായിരുന്നു 22 ഓവറുകളിലേറെ പിടിച്ചുനിന്ന സ്റ്റാര്‍ക്ക് ഹേസല്‍വുഡ് കൂട്ടുകെട്ട്.

രണ്ട് ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ബൗളര്‍മാരുടെ വാഴ്ചയാണ് കണ്ടത്. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് 212 റണ്‍സില്‍ അവസാനിപ്പിക്കാന്‍ പ്രോട്ടീസ് ബൗളര്‍മാര്‍ക്ക് സാധിച്ചു. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ക്ക് ആ മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ സാധിച്ചില്ല. അവരുടെ ഒന്നാം ഇന്നിങ്‌സ് 138 റണ്‍സില്‍ അവസാനിച്ചു. ഓസ്‌ട്രേലിയ 74 റണ്‍സ് ലീഡ് പിടിച്ചെടുക്കുകയും ചെയ്തു.

മൂന്ന് ദിവസം ശേഷിക്കേ രണ്ട് ടീമുകള്‍ക്കും ജയിക്കാനുള്ള സാധ്യതയാണ് തുറന്നു കിടക്കുന്നത്. ഇന്ന് ഓസീസിനെ ആദ്യ സെഷനില്‍ തന്നെ പുറത്താക്കി കരുതലോടെ ബാറ്റ് വീശി വിജയം പിടിക്കാനുള്ള അവസരം ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിലുണ്ട്. ഓസീസിനാകട്ടെ ബൗളര്‍മാരുടെ കത്തും ഫോമിലാണ് വിശ്വാസം.

ഐസിസി പോരാട്ടത്തില്‍ ഒരു ചാംപ്യന്‍സ് ട്രോഫി കിരീടം മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. ആ പോരായ്മ പരിഹരിക്കാനുള്ള കഠിന ശ്രമത്തിലാണ് ദക്ഷിണാഫ്രിക്ക. ഓസ്‌ട്രേലിയ ചരിത്ര നേട്ടത്തിന്റെ വക്കിലാണ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് തുടങ്ങിയ ശേഷം കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന തങ്ക ലിപികളില്‍ എഴുതപ്പെടാനുള്ള ചരിത്രമാണ് അവരെ കാത്തിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com