'മാര്‍ക്രത്തിന്റെ ബാറ്റിങ് കാണാന്‍ രസമുണ്ട്!'; 7 വര്‍ഷം മുന്‍പ് കോഹ്‌ലി കുറിച്ച വാക്കുകള്‍ വീണ്ടും വൈറല്‍

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ ലോര്‍ഡ്‌സില്‍ കിടിലന്‍ സെഞ്ച്വറിയുമായി മാര്‍ക്രം
Aiden Markram's blistering century
മാര്‍ക്രം (Virat Kohli)x
Updated on
2 min read

ലണ്ടന്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്ക കിരീട പ്രതീക്ഷയുമായി പൊരുതുകയാണ്. അവരുടെ ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രമാണ് സെഞ്ച്വറി നേടി ടീമിനു വലിയ പ്രതീക്ഷകള്‍ നല്‍കിയത്. ഇപ്പോള്‍ 7 വര്‍ഷങ്ങള്‍ക്കു മുന്‍പ് വിരാട് കോഹ്‌ലി (Virat Kohli) എയ്ഡന്‍ മാര്‍ക്രമിനെക്കുറിച്ച് പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് ആരാധകര്‍ ഇപ്പോള്‍ കുത്തിപ്പൊക്കിയിരിക്കുകയാണ്.

'എയ്ഡന്‍ മാര്‍ക്രത്തിന്റെ ബാറ്റിങ് കാണാന്‍ രസമുണ്ട്!'- എന്നായിരുന്നു അന്ന് കോഹ്‌ലി കുറിച്ചത്. ലോര്‍ഡ്‌സ് മൈതാനത്ത് മാര്‍ക്രം നേടിയ സെഞ്ച്വറി കണ്ടപ്പോള്‍ ഈ വാചകങ്ങളാണ് ആരാധകര്‍ ഓര്‍ത്തെടുത്തത്. അക്ഷരാര്‍ഥത്തില്‍ മിന്നും സെഞ്ച്വറിയാണ് താരം നിര്‍ണായക പോരാട്ടത്തില്‍ കുറിച്ചത്.

ചരിത്ര വിജയത്തിന്റെ വക്കിലാണ് ദക്ഷിണാഫ്രിക്ക നില്‍ക്കുന്നത്. 27 വര്‍ഷത്തെ ഐസിസി ട്രോഫിക്കായുള്ള കാത്തിരിപ്പ് തീരുമെന്ന പ്രതീക്ഷയിലാണ് അവര്‍. നിലവില്‍ 110 റണ്‍സുമായി മാര്‍ക്രം ക്രീസില്‍ തുടരുന്നു.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് 282 റണ്‍സാണ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സില്‍ ഓസീസ് 207 റണ്‍സിന് ഓള്‍ഔട്ടായി. 136 പന്തുകള്‍ നേരിട്ട് 58 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പ്രതിരോധമാണ് ഓസീസിനെ ലോര്‍ഡ്സ് പിച്ചില്‍ മികച്ച ലീഡിലേക്ക് നയിച്ചത്. അവസാന വിക്കറ്റില്‍ ജോഷ് ഹെയ്‌സല്‍വുഡിനെ കൂട്ടുപിടിച്ച് സ്റ്റാര്‍ക്ക് 59 റണ്‍സ് ചേര്‍ത്തത് നിര്‍ണായകമായി.

 virat kohli on aiden markram

ഇതോടെ രണ്ട് ദിവസവും രണ്ട് സെഷനും ബാക്കിനില്‍ക്കേ ഫൈനല്‍ പോരാട്ടത്തിന് ഫലമുണ്ടാകുമെന്നുറപ്പായി. ദക്ഷിണാഫ്രിക്കയ്ക്കായി കഗിസോ റബാഡ നാലും ലുന്‍ഗി എന്‍ഗിഡി മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. എട്ട് വിക്കറ്റിന് 144 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന് അധികം വൈകാതെ രണ്ടു റണ്‍സെടുത്ത നാതന്‍ ലീയോണിനെ നഷ്ടമായി. തുടര്‍ന്നായിരുന്നു 22 ഓവറുകളിലേറെ പിടിച്ചുനിന്ന സ്റ്റാര്‍ക്ക് ഹേസല്‍വുഡ് കൂട്ടുകെട്ട്.

രണ്ട് ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ബൗളര്‍മാരുടെ വാഴ്ചയാണ് കണ്ടത്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് 212 റണ്‍സില്‍ അവസാനിപ്പിക്കാന്‍ പ്രോട്ടീസ് ബൗളര്‍മാര്‍ക്ക് സാധിച്ചു. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ക്ക് ആ മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ സാധിച്ചില്ല. അവരുടെ ഒന്നാം ഇന്നിങ്സ് 138 റണ്‍സില്‍ അവസാനിച്ചു. ഓസ്ട്രേലിയ 74 റണ്‍സ് ലീഡ് പിടിച്ചെടുക്കുകയും ചെയ്തു. മൂന്ന് ദിവസം ശേഷിക്കേ രണ്ട് ടീമുകള്‍ക്കും ജയിക്കാനുള്ള സാധ്യതയാണ് തുറന്നു കിടക്കുന്നത്.

ഐസിസി പോരാട്ടത്തില്‍ ഒരു ചാംപ്യന്‍സ് ട്രോഫി കിരീടം മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. ആ പോരായ്മ പരിഹരിക്കാനുള്ള കഠിന ശ്രമത്തിലാണ് ദക്ഷിണാഫ്രിക്ക. ഓസ്ട്രേലിയ ചരിത്ര നേട്ടത്തിന്റെ വക്കിലാണ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് തുടങ്ങിയ ശേഷം കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന തങ്ക ലിപികളില്‍ എഴുതപ്പെടാനുള്ള ചരിത്രമാണ് അവരെ കാത്തിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com