രോഹിതിന്റെ അപ്രതീക്ഷിത വിരമിക്കല്‍; വിലകൊടുക്കേണ്ടി വന്നത് കോഹ്‌ലിക്കൊപ്പമുള്ള ഈ അപൂര്‍വ റെക്കോര്‍ഡ്

ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ അഞ്ച് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പര നടക്കാനിരിക്കെയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ രോഹിതിന്റെ തീരുമാനം
Rohit's unexpected retirement costs rare record with Kohli
രോഹിത് ശര്‍മ,കോഹ്‌ലിഎക്‌സ്
Updated on

ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് രോഹിത് ശര്‍മ വിരമിച്ചതോടെ കോഹ്‌ലി- രോഹിത് കൂട്ടുകെട്ടിന്റെ റെക്കോര്‍ഡുകള്‍ ചര്‍ച്ചയാകുകയാണ്. ടെസ്റ്റ്, ഏകദിനം, ടി20 എന്നീ മൂന്ന് ഫോര്‍മാറ്റുകളിലുമായി 1000 റണ്‍സ് കൂട്ടുകെട്ടുകള്‍ നേടിയിട്ടുള്ള ഒരു ജോഡിയും ഇതുവരെ ലോക ക്രിക്കറ്റില്‍ ഇല്ല.

ടെസ്റ്റില്‍ 999 റണ്‍സും, ഏകദിനത്തില്‍ 5315 റണ്‍സും, ടി20യില്‍ 1350 റണ്‍സുമാണ് രോഹിത്- കോഹ്‌ലി സഖ്യം നേടിയിട്ടുള്ളത്. ടെസ്റ്റില്‍ ഒരു റണ്‍സ് മാത്രം നേടിയാല്‍ 1000 എന്ന ചരിത്ര സഖ്യയിലേക്ക് രോഹിത്- കോഹ്‌ലി സഖ്യത്തിന് എത്താമായിരുന്നു. ഈ നേട്ടം തൊട്ടടുത്ത് നില്‍ക്കെയാണ് രോഹിത് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ അഞ്ച് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പര നടക്കാനിരിക്കെയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ രോഹിതിന്റെ തീരുമാനം. ഈ വര്‍ഷം ആദ്യം ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റില്‍ ടീമിനെ നയിക്കാനുണ്ടാകുമെന്ന് രോഹിത് സൂചന നല്‍കിയിരുന്നു.

ടെസ്റ്റിലെ രോഹിതിന്റെ സമീപകാല പ്രകടനത്തില്‍ ബിസിസിഐ അതൃപ്തരാണെന്നും ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് താരത്തെ നീക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ടെസ്റ്റ് ക്യാപ്റ്റനായി രോഹിതിന് പകരക്കാരന്‍ ആരാകുമെന്ന് ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ടെസ്റ്റ് നായക സ്ഥാനത്തേക്ക് ശുഭ്മാന്‍ ഗില്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കെഎല്‍ രാഹുല്‍, ഋഷഭ് പന്ത് തുടങ്ങിയവരേയും പരിഗണിക്കുന്നുണ്ട്. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ടീമിനെ നയിച്ച ജസ്പ്രിത് ബുംറയും പരിഗണിച്ചെങ്കിലും തുടര്‍ച്ചയായ പരിക്കുകള്‍ ബുംറയ്ക്ക് തിരിച്ചടിയാണ്. ടീമിനായി മുഴുവന്‍ സമയ നായകനെയാണ് ബിസിസിഐ പരിഗണിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com