

പത്തനംതിട്ട: ചിത്തിര ആട്ട പൂജയ്ക്ക് നട തുറക്കുന്ന ശബരിമലയിൽ സുരക്ഷ വർധിപ്പിച്ചു. 2300 പൊലീസുകാരെ വിന്യസിക്കും. 100 വനിതാപൊലീസും 20 കമാന്‍ഡോ സംഘങ്ങളും അധികമായെത്തും. എഡിജിപി അനില്‍ കാന്തിനായിരിക്കും മേല്‍നോട്ടത്തിന്റെ പൂര്‍ണചുമതല. സന്നിധാനം, മരക്കൂട്ടം മേഖലകളുടെ നിയന്ത്രണം ഐജി എംആർ .അജിത് കുമാറിനായിരിക്കും.
ഇന്ന് അർദ്ധരാത്രി മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിൽ നിലയ്ക്കലിൽ വാഹനങ്ങൾ പരിശോധിക്കും. തിങ്കളാഴ്ച ഉച്ചയോടെ മാത്രമേ ഭക്തരെ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് കടത്തിവിടൂ. ചൊവ്വാഴ്ച അർദ്ധരാത്രി വരെയാണ് നിരോധനാജ്ഞ.
ഇന്ന് അർധരാത്രി മുതലാണ് നിലയ്ക്കൽ, ഇലവുങ്കൽ , പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ നിരോധനാഞ്ജ പ്രാബല്യത്തിൽ വരുക. ചിത്തിര ആട്ട പൂജയ്ക്കായി തിങ്കളാഴ്ചയാണ് നട തുറക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates