കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഉരുള്‍പൊട്ടല്‍; കണമലയില്‍ രണ്ടു വീടുകള്‍ തകര്‍ന്നു; ആര്യങ്കാവില്‍ വെള്ളപ്പൊക്കം

ശബരിമലയിലേക്കുള്ള എരുത്വാപ്പുഴ- കണമല ബൈപ്പാസ് റോഡ് മണ്ണിടിച്ചിലിൽ തകർന്നു
ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം/ ടെലിവിഷൻ ദൃശ്യം
ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം/ ടെലിവിഷൻ ദൃശ്യം

കോട്ടയം: കനത്ത മഴയെത്തുടര്‍ന്ന് കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഉരുള്‍ പൊട്ടലുണ്ടായതായി റിപ്പോര്‍ട്ട്. കോട്ടയം എരുമേലി കീരിത്തോട്-പാറക്കടവില്‍ രാവിലെയാണ് ഉരുള്‍പൊട്ടലുണ്ടായത്. കണമലയില്‍ രണ്ടു വീടുകള്‍ തകര്‍ന്നു. നിരവധി വീടുകളില്‍ വെള്ളം കയറി. 

ഒഴുക്കില്‍പ്പെട്ട ഒരു സ്ത്രീയെ രക്ഷപ്പെടുത്തി. രണ്ട് ഓട്ടോറിക്ഷകൾ ഒലിച്ചുപോയി. പ്രദേശത്ത് ശക്തമായ മഴവെള്ളപ്പാച്ചിലാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ശബരിമലയിലേക്കുള്ള എരുത്വാപ്പുഴ- കണമല ബൈപ്പാസ് റോഡ് മണ്ണിടിഞ്ഞു വീണു തകര്‍ന്നു. മലയോരമേഖലകളില്‍ ഇന്നലെ തുടങ്ങിയ കനത്ത മഴ രാവിലെയും തുടര്‍ന്നു. 
 
പത്തനംതിട്ട കോന്നി കോക്കാത്തോട് വനമേഖലയിലാണ് ഉരുള്‍ പൊട്ടലുണ്ടായത്. കോക്കാത്തോട് ഒരേക്കര്‍ ഭാഗത്ത് വീടുകളില്‍ വെള്ളം കയറി. പ്രദേശത്തുള്ളവരെ മാറ്റിപാര്‍പ്പിച്ചു. അട്ടച്ചാക്കല്‍ -കോന്നി റോഡില്‍ വെള്ളം കയറി. കനത്ത മഴ.യെത്തുടര്‍ന്ന് അച്ചന്‍ കോവില്‍ ആറില്‍ ജലനിരപ്പ് ഉയര്‍ന്നു. ആര്യങ്കാവ് മേഖലയിലും കനത്ത മഴ തുടരുകയാണ്. ഇതേത്തുടര്‍ന്ന് പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com