സംശയനിവാരണത്തിന് വിളിച്ചുവരുത്തി; സ്‌കൂളില്‍ വിദ്യാര്‍ഥിനിയ്‌ക്കെതിരെ ലൈംഗികാതിക്രമം; നിലവിളിച്ച് ഓടി പെണ്‍കുട്ടി

സംശയനിവാരണത്തിനായി വൈകുന്നേരം ക്ലാസ് കഴിഞ്ഞ ശേഷം വിദ്യാര്‍ഥിനിയോട് സ്‌കൂളില്‍ കാത്തുനില്‍ക്കാന്‍ അധ്യാപകന്‍ ആവശ്യപ്പെട്ടു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പാലക്കാട് അധ്യാപകന്‍ അറസ്റ്റില്‍. കൊല്ലം തട്ടാമല സ്വദേശി സനോഫറിനെയാണ് കോട്ടായി പൊലീസ് പിടികൂടിയത്. സംശയനിവാരണത്തിനായി വൈകുന്നേരം ക്ലാസ് കഴിഞ്ഞ ശേഷം വിദ്യാര്‍ഥിനിയോട് സ്‌കൂളില്‍ കാത്തുനില്‍ക്കാന്‍ അധ്യാപകന്‍ ആവശ്യപ്പെട്ടു. മറ്റ് കുട്ടികള്‍ വീട്ടിലേക്ക് മടങ്ങിയെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു അതിക്രമമെന്നു പെണ്‍കുട്ടി മൊഴി നല്‍കി. 

നിലവിളിച്ച് ഓടി രക്ഷപ്പെട്ട പെണ്‍കുട്ടി വീട്ടിലെത്തി രക്ഷിതാക്കളോട് കാര്യം പറയുകയായിരുന്നു. അധ്യാപകനോട് അതിക്രമത്തെക്കുറിച്ച് രക്ഷിതാക്കള്‍ ചോദിച്ചെങ്കിലും ആദ്യം നിഷേധിക്കുകയായിരുന്നു. പിന്നീട് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. 

അധ്യാപകനെക്കുറിച്ച് പഠനകാര്യങ്ങളിലും കുട്ടികളോടുള്ള പെരുമാറ്റത്തിലും നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നുവെന്നാണു പൊലീസ് നല്‍കുന്ന വിവരം.  എട്ട് മാസം മുന്‍പാണ് സനോഫര്‍ പെരിങ്ങോട്ടുകുറിശ്ശി ബമ്മണ്ണൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക്അധ്യാപകനായെത്തിയത്. കോടതിയില്‍ ഹാജരാക്കിയ അധ്യാപകനെ റിമാന്‍ഡ് ചെയ്തു. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com