കോഴിക്കോട്; ഫറോക്ക് പഴയ പാലത്തില്‍ കഴിഞ്ഞ ദിവസമാണ് മദ്യലോറിയിടിച്ച് അപകടമുണ്ടായത്. അതിനു പിന്നാലെ റോഡിൽ മദ്യക്കുപ്പികൾ ചിതറിക്കിടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇപ്പോൾ 97 പെട്ടി മദ്യം നഷ്ടപ്പെട്ടെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുകയാണ് വാഹനം ഓടിച്ചിരുന്നവർ.
ഓരോ പെട്ടിയിലും ഇരുപത്തിനാല് കുപ്പി മദ്യം വീതമാണ് ഉണ്ടായിരുന്നത്. 97 പെട്ടി മദ്യമാണ് നഷ്ടമായത്. 40 പെട്ടി മദ്യം ഫറോക്ക് പോലീസ് സംഭവദിവസംതന്നെ കണ്ടെടുത്തിരുന്നു. റോഡില്‍ ഒഴുകി നഷ്ടപ്പെട്ട മദ്യവും ഇതിൽ ഉൾപ്പെടും. കൊല്ലം വെയര്‍ഹൗസിലെത്തി ഫറോക്ക് പോലീസ് സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങൾ അന്വേഷിക്കും. ഞ്ചാബിലെ മൊഹാലിയില്‍ നിര്‍മിച്ച മദ്യമാണിത്.
ചൊവ്വാഴ്ച രാവിലെയാണ് മദ്യലോറി ഫറോക്ക് പഴയപാലം കടക്കുന്നതിനിടെ കമാനത്തില്‍ ഇടിച്ചത്. പാലത്തിൽ തട്ടിയതോടെ കാർഡ്ബോർഡ് പെട്ടികളിലായി കൊണ്ടുപോകുകയായിരുന്ന മദ്യക്കുപ്പികൾ റോഡിലേക്ക് വീഴുകയായിരുന്നു. മദ്യക്കുപ്പികൾ റോഡിൽ ചിതറിയിട്ടും ലോറി നിർത്താതെ പോവുകയായിരുന്നു. റോഡിൽ വീണ കുപ്പികളേറെയും വഴിയാത്രക്കാർ കൈക്കലാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ