ഷാഫി കുട്ടികളെയും വലയിലാക്കി?; കാര്‍ വാങ്ങി നല്‍കിയത് ഭഗവല്‍ സിങ്ങ്, പത്മയെ ഇലന്തൂരിലെത്തിച്ചത് ഈ കാറില്‍

ഷാഫി 16-ാം വയസ്സു മുതല്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിരുന്നതായി പൊലീസിന് വിവരം ലഭിച്ചു
മുഹമ്മദ് ഷാഫി/ ഫയല്‍
മുഹമ്മദ് ഷാഫി/ ഫയല്‍

പത്തനംതിട്ട: പത്തനംതിട്ടയിലെ ഇലന്തൂരില്‍ നടന്ന നരബലിയില്‍ പിടിയിലായ മുഖ്യപ്രതി മുഹമ്മദ് ഷാഫി കുട്ടികളെയും വലയിലാക്കിയതായി കണ്ടെത്തല്‍. വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളെ ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തിച്ച് ദുരുപയോഗം ചെയ്തുവെന്നാണ് വിവരം. കേസിലെ മുഖ്യപ്രതി ഷാഫിക്ക് ഭഗവല്‍ സിങ്ങാണ് കാര്‍ വാങ്ങി നല്‍കിയത്. ഈ കാറിലാണ് പത്മയെ ഷാഫി ഇലന്തൂരിലെ വീട്ടിലെത്തിച്ചത്. 

ഷാഫി 16-ാം വയസ്സു മുതല്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. എന്നാല്‍ 2006 ലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. അതു മോഷണക്കേസാണ്. ഇതുവരെ എട്ടുകേസുകള്‍ മാത്രമാണ് ഷാഫിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പുത്തന്‍കുരിശില്‍ വൃദ്ധയെ പീഡിപ്പിച്ചശേഷം ക്രൂരമായി മുറിവേല്‍പ്പിച്ച കേസില്‍ ജയിലിലായിരുന്ന ഷാഫി പുറത്തിറങ്ങിയശേഷമാണ് നരബലി നടത്തുന്നത്. 

രണ്ടാമത്തെ നരബലി നടത്തിയതിനു ശേഷവും ഭഗവല്‍ സിങ്ങും ഭാര്യ ലൈലയും തിരുമ്മല്‍ ചികിത്സയ്ക്ക് പോയിരുന്നു. മലയാലപ്പുഴ സ്വദേശി ഷൈന്‍ സദാനന്ദന്റെ വീട്ടിലെത്തിയാണ് തിരുമ്മു ചികിത്സ നടത്തിയത്. സെപ്റ്റംബര്‍ 26 നായിരുന്നു ഷാഫിയും കൂട്ടുപ്രതികളും പത്മയെ കൊലപ്പെടുത്തുന്നത്. അതിന്റെ പിറ്റേന്ന് സെപ്റ്റംബര്‍ 27 ന് ഭഗവല്‍ സിങ്ങും ലൈലയും തിരുമ്മുചികിത്സയ്ക്കായി ഷൈനിന്റെ വീട്ടിലെത്തി. 

തുടര്‍ന്ന് മൂന്നുദിവസം തുടര്‍ച്ചയായി ഭഗവല്‍ സിങ്ങും ഭാര്യ ലൈലയും ഷൈന്‍ സദാനന്ദന്റെ വീട്ടിലെത്തി. പിന്നീട് ഒന്നിടവിട്ട ദിവസങ്ങളിലായി ചികിത്സ. ഏറ്റവും ഒടുവില്‍ തിരുമ്മു ചികിത്സയ്‌ക്കെത്തിയത് ശനിയാഴ്ചയാണ്. തിങ്കളാഴ്ച വീണ്ടും തിരുമ്മലിനായി എത്താനിരിക്കെയാണ് ഭഗവല്‍ സിങ്ങും ലൈലയും പൊലീസിന്റെ പിടിയിലാകുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com