തെരുവുനായയുടെ കടിയേറ്റ കുട്ടിയുടെ ആരോഗ്യനില ഗുരുതരം; വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ ബോര്‍ഡ് 

വിവിധ വകുപ്പുമേധാവികള്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനാണ് നിര്‍ദേശം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോട്ടയം: തെരുവുനായയുടെ കടിയേറ്റ പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കണ്ണില്‍ അടക്കം കടിയേറ്റ 12 വയസ്സുകാരി അഭിരാമി കോട്ടയം മെഡിക്കല്‍ കോളജിലെ പീഡിയാട്രിക് വിഭാഗം ഐസിയുവില്‍ ചികിത്സയിലാണ്. കുട്ടിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി മെഡിക്കല്‍ ബോര്‍ഡ്  രൂപീകരിക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. 

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയത്. വിവിധ വകുപ്പുമേധാവികള്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനാണ് നിര്‍ദേശം. ന്യൂറോ-ശിശുരോഗവിഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുന്ന സംഘമാണ് ചികിത്സ സംബന്ധിച്ച് തീരുമാനമെടുക്കുക. 

കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് ഓരോ മണിക്കൂറും വിലയിരുത്താനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഇന്നലെ വൈകീട്ടോടെയാണ് കുട്ടിയുടെ ആരോഗ്യനില വഷളായത്. കുട്ടി മൂന്നു വാക്‌സിനും എടുത്തിരുന്നതാണ്. അതേസമയം ഇന്നലെ വൈകീട്ടത്തേക്കാള്‍ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് വിവരം. 

റാന്നി സ്വദേശി ഹരീഷിന്റെ മകള്‍ അഭിരാമിക്ക് രണ്ടാഴ്ച മുമ്പാണ് തെരുവുനായയുടെ കടിയേറ്റത്. കാര്‍മല്‍ എഞ്ചിനീയറിംഗ് കോളജ് റോഡിലൂടെ നടന്നു പോകുമ്പോഴായിരുന്നു സംഭവം. പാല്‍ വാങ്ങാന്‍ പോയ അഭിരാമിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കൈയിലും ശരീരത്തുമായി നായയുടെ ഒന്‍പതിലധികം കടികള്‍ ഏറ്റിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com