വീട്ടമ്മയുടെ കൊലപാതകം; ഏഴു മാസത്തിന് ശേഷം പ്രതി പിടിയില്‍

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഏരൂര്‍ ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന ഷിബുവിന്റെ മാതാവ് വിളക്കുപാറ പാറവിള വീട്ടില്‍ വല്‍സലയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: കൊലക്കേസ് പ്രതി ഏഴുമാസത്തിന് ശേഷം പിടിയില്‍. ഏരൂര്‍ വിളക്കുപാറ സ്വദേശി വല്‍സലയെ കൊലപ്പെടുത്തിയ പ്രതിയാണ് അറസ്റ്റിലായത്. വിളക്കുപാറ സ്വദേശി മോഹനന്‍ ആണ് ഏഴു മാസത്തിന് ശേഷം പിടിയിലായത്. 

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഏരൂര്‍ ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന ഷിബുവിന്റെ മാതാവ് വിളക്കുപാറ പാറവിള വീട്ടില്‍ വല്‍സലയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വല്‍സല ഒറ്റയ്ക്കായിരുന്നു താമരം. 

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ വല്‍സലയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞിരുന്നു. പുനലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com