'എന്ത് നുണകളും പറത്തിവിടാം എന്നു കരുതേണ്ട, മാധ്യമങ്ങൾ  അതിര് കടക്കുന്നു'- ഇപി ജയരാജൻ

റിസോർട്ട് വിവാദവുമായി ബന്ധപ്പെട്ട് സിപിഎം അന്വേഷണം നടത്തുമെന്ന് വാർത്തകൾ വന്നിരുന്നു. പിന്നാലെയാണ് ഇല്ലാത്ത വാർത്തകൾ മാധ്യമങ്ങൾ സൃഷ്ടിക്കുന്നുവെന്ന ആരോപണവുമായി അദ്ദേഹം രം​ഗത്തെത്തിയത്
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്
Updated on
1 min read

തിരുവനന്തപുരം: അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ചില മാധ്യമങ്ങൾ നൽകുന്നതായി ശ്രദ്ധയിൽപ്പെട്ടെന്ന് വ്യക്തമാക്കി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. വ്യക്തിഹത്യ നടത്തുന്ന രീതിയിൽ തനിക്കെതിരെ ഇല്ലാത്ത വാർത്തകൾ സൃഷ്ടിക്കുന്ന മാധ്യമങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറയുന്നു. 

റിസോർട്ട് വിവാദവുമായി ബന്ധപ്പെട്ട് സിപിഎം അന്വേഷണം നടത്തുമെന്ന് വാർത്തകൾ വന്നിരുന്നു. പിന്നാലെയാണ് ഇല്ലാത്ത വാർത്തകൾ മാധ്യമങ്ങൾ സൃഷ്ടിക്കുന്നുവെന്ന ആരോപണവുമായി അദ്ദേഹം രം​ഗത്തെത്തിയത്. 

ഫെയ്സ്ബുക്ക് കുറിപ്പ്

അടിസ്ഥാന രഹിതമായ വാർത്തകൾ  പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നത് ഇപ്പോൾ ശ്രദ്ധയിൽപെട്ടു. വ്യക്തിഹത്യ നടത്തുന്ന രീതിയിൽ എനിക്കെതിരെ ഇല്ലാത്ത വാർത്തകൾ സൃഷ്ടിക്കുന്ന ഏഷ്യാനെറ്റ്, മനോരമ ഉൾപ്പടെയുള്ള ദൃശ്യ മാധ്യമങ്ങൾക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കും. എന്ത് നുണകളും അന്തരീക്ഷത്തിൽ പറത്തിവിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്ന് ആരും കരുതേണ്ട. ചില മാധ്യമങ്ങൾ സിപിഐഎം വിരോധവും ഇടതുപക്ഷ വിരോധവും നിറഞ്ഞ് അതിര് കടക്കുകയാണ്. വ്യക്തിഹത്യയിലേക്ക് ഉൾപ്പടെ ആ വിരോധം എത്തിയിരിക്കുന്നു. അത് ഒരിക്കലും അംഗീകരിച്ച് തരാനാകില്ല.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com