തിരുവനന്തപുരം: സംസ്ഥാനത്ത് കുറവില്ലാതെ പനി പടർന്നു പിടിക്കുന്നു. ഇന്ന് നാല് പേർ പനിയെ തുടർന്നു മരിച്ചു. ഒരാളുടെ മരണം എലിപ്പനിയെ തുടർന്നും മറ്റൊരു മരണം ഡെങ്കിപ്പനിയെ തുടർന്നുമാണെന്നു സ്ഥിരീകരിച്ചു.
ഇന്നു ചികിത്സ തേടിയവരുടെ എണ്ണം 13,000 കടന്നു. 13,248 പേരാണ് ഇന്ന് പനിക്ക് ചികിത്സ തേടിയത്. പത്ത് പേർക്ക് എച്1 എൻ1 സ്ഥിരീകരിച്ചു. രണ്ട് പേർക്ക് മലേറിയയും സ്ഥിരീകരിച്ചു.
പുറത്തു നിന്നു എത്തിയവർക്കാണ് മലേറിയ ബാധിച്ചത്. മരിച്ച നാല് പേരിൽ രണ്ട് പേരുടെ ജീവനെടുത്തതും എലിപ്പനി, ഡെങ്കിപ്പനികളാണെന്നും സംശയിക്കുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ