തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്‍ പ്രസ്താവന തിരുത്തി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്നുള്ളയാളാകും സ്ഥാനാര്‍ത്ഥിയെന്ന് താന്‍ പറഞ്ഞിട്ടില്ല. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബവുമായും ആലോചിക്കും എന്നാണ് ഉദ്ദേശിച്ചത്. കെ സുധാകരന്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
സ്ഥാനാര്‍ത്ഥി ആരാണ് എന്ന ചോദ്യം മാധ്യമങ്ങളില്‍ നിന്നുണ്ടായി. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍നിന്ന് ആകുമോ സ്ഥാനാര്‍ത്ഥി എന്ന ചോദ്യത്തിന് അതും പരിഗണിക്കും എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും സുധാകരൻ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് ഒരു ചര്‍ച്ചയും പാര്‍ട്ടിയില്‍ നടന്നിട്ടില്ല. സ്ഥാനാര്‍ത്ഥി ആര് എന്നതില്‍ ഒരു തര്‍ക്കവും പാര്‍ട്ടിയില്‍ ഉണ്ടാകില്ല എന്നാണ് താന്‍ വ്യക്തമാക്കിയത്.
ഈ സാഹചര്യത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുത് എന്നും സുധാകരന്‍ വാര്‍ത്താകുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു. പുതുപ്പള്ളിയിലെ സ്ഥാനാർത്ഥി ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ നിന്നുമാകുമെന്നാണ് രാവിലെ കെ സുധാകരൻ പറഞ്ഞത്. സ്ഥാനാർത്ഥി ആരെന്ന് കുടുംബം തീരുമാനിക്കും എന്നും സുധാകരൻ കൂട്ടിച്ചേർത്തു. എന്നാൽ പാർട്ടിയിൽ കൂടിയാലോചന നടത്തുന്നതിനു മുമ്പെ പ്രസ്താവന നടത്തിയതിൽ സംസ്ഥാന കോൺഗ്രസിലെ ഏതാനും നേതാക്കൾ അതൃപ്തി അറിയിച്ചതോടെയാണ് കെ സുധാകരൻ മുൻ നിലപാട് തിരുത്തിയതെന്നാണ് സൂചന.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ