തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കായി ഉപയോഗിച്ച ഇഷ്ടികകൾ മോഷ്ടിച്ചു കൊണ്ടു പോകുന്നുവെന്ന് വീഡിയോ ചെയ്ത് വ്യാജ പ്രചാരണം. സംഭവത്തിൽ തിരുവനന്തപുരം നഗരസഭാ മേയർ ആര്യ രാജേന്ദ്രൻ നൽകിയ പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്തു.
വീഡിയോ സന്ദേശം വ്യാജമാണെന്ന് പൊലീസ് വ്യക്തമാക്കി. പൊങ്കാലക്കായി ഒരു കോൺട്രാക്ടർ ഇഷ്ടികകൾ നൽകിയിരുന്നു. ചടങ്ങുകൾക്ക് ശേഷം ഈ ഇഷ്ടികകൾ കോൺട്രാക്ടർ തിരിച്ചു കൊണ്ടു പോയി. ഇതിന്റെ വീഡിയോ ഷൂട്ട് ചെയ്തായിരുന്നു മോഷ്ടിക്കുന്നുവെന്ന പ്രചാരണം.
പൊങ്കാല വെയ്ക്കാനെടുത്ത ഇഷ്ടികകൾ ലൈഫ് മിഷൻ പദ്ധതിക്കായി ഉപയോഗിക്കാൻ തിരുവനന്തപുരം കോർപറേഷൻ തീരുമാനിച്ചിരുന്നു. ലൈഫ് മിഷനുള്ള പൊങ്കാലക്കല്ലുകൾ മോഷ്ടിച്ചു കൊണ്ടു പോകുന്നുവെന്ന് ആരോപിച്ചായിരുന്നു വീഡിയോ വഴിയുള്ള വ്യാജ പ്രചാരണം. പൊങ്കാല കല്ലുകൾ സ്വകാര്യ വ്യക്തികൾ കടത്തുന്നുവെന്നായിരുന്നു പ്രചരിപ്പിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ