ലോൺ തിരിച്ചടവ് മുടങ്ങിയതിന് ബാങ്കിന്റെ ഭീഷണി; കയർ തൊഴിലാളി ആത്മഹത്യ ചെയ്തു

ബാങ്കിൽ നിന്ന് എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന്  സ്വകാര്യ ബാങ്ക് ജീവനക്കാർ ശശിയുടെ വീട്ടിൽ വന്നതിനു പിന്നാലെയാണ് മരണം
പ്രതീകാത്മീക ചിത്രം
പ്രതീകാത്മീക ചിത്രം
Updated on
1 min read

ആലപ്പുഴ; സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കയർ തൊഴിലാളി ആത്മഹത്യ ചെയ്തു. ആലപ്പുഴ കഞ്ഞിക്കുഴി പഞ്ചായത്തിൽ കുഞ്ഞാറു വെളി ശശിയെ ആണ് പുലർച്ചയോടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബാങ്കിൽ നിന്ന് എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന്  സ്വകാര്യ ബാങ്ക് ജീവനക്കാർ ശശിയുടെ വീട്ടിൽ വന്നതിനു പിന്നാലെയാണ് മരണം. 

കയർഫാക്ടറി ഉടമയായിരുന്ന ശശി പിന്നീട് ഫാക്ടറി വിറ്റിരുന്നു. വീടിന് അടുത്തു തന്നെയുള്ള മറ്റൊരു കയർ ഫാക്ടറിയിൽ തൊഴിലാളിയായി ജോലി നോക്കുകയായിരുന്നു. ചേർത്തലയിലെ സ്വകാര്യ ബാങ്കിൽ നിന്നും 5 ലക്ഷം രൂപ ശശി വായ്പ എടുത്തിരുന്നു. കഴിഞ്ഞ മൂന്ന് മാസക്കാലമായി തിരിച്ചടവ് മുടങ്ങി. ഇതോടെയാണ് ബാങ്ക് ജീവനക്കാർ ഇന്നലെ വീട്ടിൽ എത്തിയത്. 

ഇളയ മകളുടെ വിവാഹത്തോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതായി ബന്ധുക്കൾ പറയുന്നു. വായ്പകൾ മുടങ്ങാതെ അടച്ചു വരുന്നതിനിടയിൽ മൂന്ന് മാസക്കാലമായി സാമ്പത്തിക ബുദ്ധിമുട്ട് രൂക്ഷമായി. വായ്പ മുടങ്ങിയതിനെ തുടർന്ന് ജപ്തി ഭീഷണിയടക്കം ഉണ്ടായിരുന്നതായി കുടുംബം പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com