'വീട്ടിൽ അതിക്രമിച്ചു കയറി കൃത്യം നടത്തി'- വിവാഹത്തലേന്നു വധുവിന്റെ അച്ഛനെ കൊന്ന കേസിൽ കുറ്റപത്രം സമർപ്പിച്ചു

വീട്ടിലുള്ള മറ്റുള്ളവരേയും കൊല്ലാൻ പ്രതികൾ ശ്രമിച്ചതായും പറയുന്നു. ​ഗൂഢാലോചന, സ്ത്രീകളെ അതിക്രമിക്കൽ തുടങ്ങിയ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: വർക്കലയിൽ വിവാ​ഹത്തലേന്ന് വധുവിന്റെ അച്ഛനെ കൊന്ന കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. നാല് പ്രതികൾക്കെതിരെയാണ് കുറ്റപത്രം. വടശ്ശേരിക്കോണം സ്വദേശികളായ ജിജിൻ, ജിഷ്ണു, മനു, ശ്യാംകുമാർ എന്നിവരാണ് പ്രതികൾ. ആറ്റിങ്ങൽ ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 66 സാക്ഷികളാണ്. 

പ്രതികൾ മരിച്ച രാജുവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. വീട്ടിലുള്ള മറ്റുള്ളവരേയും കൊല്ലാൻ പ്രതികൾ ശ്രമിച്ചതായും പറയുന്നു. ​ഗൂഢാലോചന, സ്ത്രീകളെ അതിക്രമിക്കൽ തുടങ്ങിയ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തി. 

ജിഷ്ണു രാജുവിന്റെ മകളെ വിവാഹം കഴിക്കാൻ ആ​ഗ്ര​ഹിച്ചിരുന്നതായും എന്നാൽ കുടുംബം പശ്ചാത്തലം മോശമായതിനാൽ രാജു വിസമ്മതിച്ചെന്നും ഇതിനെ തുടർന്നുള്ള വൈരാ​ഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. വിവാ​ഹ വീട്ടിൽ ആളില്ലാത്ത തക്കം എത്തി പ്രശ്നമുണ്ടാക്കി രാജുവിനെ കൊല്ലുകയായിരുന്നു പ്രതികൾ. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com