

ആലപ്പുഴ: സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന കരീലക്കുളങ്ങര മുന്‍ ഏരിയാ സെക്രട്ടറി ബിപിന്‍ സി ബാബുവിനെതിരെ സ്ത്രീധനപീഡന പരാതി. ബിപിന്‍ സി ബാബുവിന്റെ ഭാര്യയും മഹിളാ അസോസിയേഷന്‍ ജില്ലാ നേതാവും ഡിവൈഎഫ്‌ഐ നേതാവുമായ മിനിസ ജബ്ബാറിന്റെ പരാതിയിൽ കരീലകുളങ്ങര പൊലീസ് കേസെടുത്തു.
തന്റെ പിതാവില്‍ നിന്നും പത്തു ലക്ഷം രൂപ സ്ത്രീധനമായി വാങ്ങിയെന്നും സ്ത്രീധനത്തിനായി ശാരീരികമായി ബിപിന്‍ ഉപദ്രവിച്ചിരുന്നുവെന്നും മിനിസ പരാതിയിൽ പറയുന്നു. കൂടാതെ പരസ്ത്രീബന്ധം ചോദ്യം ചെയ്തതിനും ബിപിൻ മർദിക്കുമായിരുന്നുവെന്നും പരാതിയിൽ പറയുന്നു. പീഡനവുമായി ബന്ധപ്പെട്ട് മിനിസ നേരത്തെ ഇയാൾക്കെതിരെ പാര്‍ട്ടിയില്‍ പരാതി നല്‍കിയിരുന്നു.
പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയമിക്കുകയും ബിപിന്‍ സി ബാബുവിനെ പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ഏരിയ കമ്മറ്റി അംഗമായ ബിപിന്റെ അമ്മ കെ എല്‍ പ്രസന്നകുമാരിയെ രണ്ടാം പ്രതിയായി ചേര്‍ത്തുകൊണ്ടാണ് പരാതി. ബിപിന്‍ പാര്‍ട്ടിവിട്ട സ്ഥിതിക്ക് പരാതി പാര്‍ട്ടിക്കുള്ളില്‍ തന്നെ നിര്‍ത്തേണ്ട കാര്യമില്ല എന്നതിനാലാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും അവര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates