

തിരുവനന്തപുരം: 275 വര്‍ഷത്തിന് ശേഷം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ( Padmanabhaswamy Temple ) നടന്ന മഹാ കുംഭാഭിഷേക ചടങ്ങുകൾ ഭക്തര്‍ക്ക് അപൂര്‍വ ചരിത്രനിമിഷം ആണ് സമ്മാനിച്ചത്.
ക്ഷേത്ര ശ്രീകോവിലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതിനെത്തുടർന്നാണ് മഹാ കുംഭാഭിഷേകം നടത്തിയത്. ഇന്ന് രാവിലെ 7.40 നും 8.40 നും ഇടയ്ക്ക് മുഖ്യതന്ത്രി ഗോവിന്ദൻ നമ്പൂതിരിപ്പാടിന്‍റെ മുഖ്യകാർമ്മികത്തിലാണ് ചടങ്ങുകൾ നടന്നത്. ക്ഷേത്രത്തിലെ ഭഗവാൻ്റെ ഒറ്റക്കല്‍ മണ്ഡപത്തിൻ്റെയും ഗര്‍ഭ ഗൃഹത്തിൻ്റെയും പൂര്‍ണ തോതിലുള്ള സ്‌തൂപികാ പ്രതിഷ്‌ഠയാണ് മഹാ കുംഭാഭിഷേകം.
2017 ല്‍ സുപ്രീം കോടതി നിയമിച്ച വിദഗ്ദ്ധ സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കോവിഡ് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ വളരെയധികം നീണ്ടു പോയിരുന്നു. തുടര്‍ന്ന് 2021 മുതല്‍ ഘട്ടം ഘട്ടമായുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.
ശ്രീ പത്മനാഭസ്വാമി എന്നാൽ തിരുവനന്തപുരം ദേശത്തിൻ്റെ അധിപൻ എന്നാണ് വിശ്വാസം. തിരുവതാംകൂറിൻ്റെ മുഴുവൻ ദേശദേവതയാണ് ശ്രീ പത്മനാഭസ്വാമി. ശ്രീ പത്മനാഭസ്വാമിയുടെ സാന്നിധ്യത്തിനുണ്ടാകുന്ന വൃദ്ധിക്ഷയങ്ങൾ ദേശത്തിൻ്റെ വൃദ്ധിക്ഷയങ്ങളായി ഭവിക്കും. പത്മനാഭസ്വാമിയുടെ സാന്നിധ്യത്തിന് ന്യൂനതകൾ സംഭവിച്ചാൽ ദേശത്തിനും ആ ന്യൂനതകൾ ഉണ്ടാകുമെന്നാണ് വിശ്വാസം. ഈ ന്യൂനതകൾ പരിഹരിച്ച് ഐശ്വര്യം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് പത്മനാഭസ്വാമി ക്ഷേത്രത്തിൽ മഹാ കുംഭാഭിഷേകം നടത്തിയത്.
മാർത്താണ്ഡവർമ്മ മഹാരാജാവ് 1750ൽ ക്ഷേത്രം നവീകരിച്ച് തൃപ്പടിദാനം നടത്തിയിരുന്നു. 1814 മുതല്‍ 1829 വരെയുള്ള ഉതൃട്ടാതി തിരുനാള്‍ ഗൗരി പാര്‍വ്വതി ഭായിയുടെ ഭരണ കാലത്തും പിന്നീട് 1829 മുതല്‍ 1846 വരെ ശ്രീപത്‌മനാഭ ദാസനായി തിരുവിതാംകൂറിൻ്റെ അധികാരിയായ സ്വാതി തിരുനാള്‍ മഹാരാജാവിൻ്റെ സമയത്തും ഗര്‍ഭ ഗൃഹത്തിൻ്റെ മച്ചില്‍ അറ്റകുറ്റ പണികള്‍ നടത്തിയെങ്കിലും അന്നൊന്നും പൂര്‍ണ തോതില്‍ കലശം നടത്തിയതായി രേഖകളില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ പറയുന്നത്. ശ്രീകോവിലിന് മുകളിൽ താഴികക്കുടങ്ങളുടെ സമർപ്പണം, വിഷ്വക്സേന വിഗ്രഹത്തിന്റെ പുനഃപ്രതിഷ്ഠ, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഷ്ടബന്ധകലശം എന്നിവയാണ് ഇന്ന് നടന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates